ആലപ്പുഴ: കോണ്‍ഗ്രസില്‍ നടക്കുന്നത് ഗ്രൂപ്പ്, ജാതി രാഷ്ട്രീയമെന്ന് എഐസിസി മുന്‍ സെക്രട്ടറിയും ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ. ഷാനിമോള്‍ ഉസ്മാന്. ഇതിന്റെ എന്നത്തേയും ഇരയാണ് താനെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെഎസ്യു പ്രവര്‍ത്തകയായി രാഷ്ട്രീയ ജീവിതത്തിലേക്കു കടക്കുമ്പോള്‍ നീതിബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങളും കവിഞ്ഞൊഴുകുന്ന ഒരു നിറഞ്ഞ ചുറ്റുപാടിലെന്ന തോന്നലിലായിരുന്നു ഞാന്‍.
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തിരഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലും മെറിറ്റ് എന്നാല്‍ കറകളഞ്ഞ ഗ്രൂപ്പും ജാതിയും ആണെന്നു മനസിലായി.
വിപ്ലവം അതിന്റെ വിത്തുകളെ കൊന്നൊടുക്കുന്നു എന്ന പോലെയാണ് പെട്ടിയെടുപ്പുകാരല്ലാത്ത വിദ്യാര്‍ഥി-യുവജന നേതാക്കളെ പാര്‍ട്ടിയില്‍ ഇല്ലാതാക്കുന്നതെന്നും ഷാനിമോള്‍ പരിതപിക്കുന്നു.
2006ല്‍ പെരുമ്പാവൂരിലും 2016ല്‍ ഒറ്റപ്പാലത്തും തന്നെ പ്രഖ്യാപിച്ചത് 140-മതായാണ്. കാസര്‍കോട് ഇരുപതാമതായും. ഇതൊക്കെ ചില സത്യങ്ങള്‍ മാത്രം. കാസര്‍കോട് പാര്‍ലമെന്റ് സീറ്റ് വേണ്ടന്നു വെച്ചപ്പോള്‍ വേദനയോടെയും പ്രതിഷേധത്തോടെയും തന്നെ നോക്കിക്കണ്ട സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും നിരവധിയാണ്. അവരെ മാനിച്ചു മാത്രമാണ് താന്‍ ഒറ്റപ്പാലത്ത് മത്സരിച്ചത്.
മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ കേരളത്തിലെ നേതാക്കളറിയാതെ ഒന്നര വര്‍ഷം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിച്ചതും പിന്നീട് എഐസിസി സെക്രട്ടറിയായി സോണിയ നോമിനേറ്റ് ചെയ്തതും കേരളത്തിലെ നേതാക്കള്‍ ഒരു കുറവായാണ് കണ്ടത്. കേരളത്തില്‍ ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഗ്രൂപ്പ് ജാതി സമവാക്യങ്ങളില്‍ തട്ടി തന്നെ തെറിപ്പിക്കുമായിരുന്നു. ഷാനിമോള്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഈ കുറിപ്പ്-പ്രതിഷേധത്തിന്റെയോ പ്രതികാരത്തിന്റെയോ നിരാശയുടെയോ ഭാഗമായല്ല- മറിച്ച് മുപ്പത്തിനാല് വർഷത്തെ തിരിച്ചറിവിന്റെ…
Posted by Shanimol Osman on Wednesday, June 8, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: