കണ്ണൂര്‍: ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്റനന്‍സ് വര്‍ക്കര്‍/അപ് കീപ്പിംഗ് തസ്തികയില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ക്ക് സെമി സ്കില്‍ഡ് വേതനം നടപ്പിലാക്കാന്‍ സെന്‍ട്രല്‍ റീജിയണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ബിഎസ്എന്‍എല്‍ മാനേജ്മെന്റും ഓള് കേരള എക്സ് സര്‍വ്വീസ് മെന്‍ സെക്യൂരിറ്റി സ്റ്റാഫ് ആന്റ് അലൈഡ് സര്‍വ്വീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയും ഏജന്‍സി പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇതിന്റെ ഫലമായി 236രൂപ വേതനം ലഭിക്കുന്ന തൊഴിലാളികള്‍ക്ക് 343 രൂപയും വിഡിഎയും ലഭിക്കും. കേരളത്തിലെ 1800 ഓളം വിമുക്ത ഭടന്മാരാടക്കം വരുന്ന തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 2014 ഡിസംബര്‍ 10ന് കേരള ഹൈക്കോടതി റീജയണല്‍ ലേബര്‍ കമ്മീഷണര്‍ക്ക് അധികാരപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവിന്മേല് 14 മാസമായിട്ടും തീരുമാനമാകാത്തതിനാല്‍ മെയ് 26ന് നല്കിയ കോടതി അലക്ഷ്യ കേസിലാണ് തീരുമാനം എടുക്കാന്‍ മാനേജ്മെന്റ് നര്ബന്ധിതമായത്. 2015 ആഗസ്ത് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രസ്തുത വേതനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിന് 10 മാസത്തോളം അധിക വേതനത്തിന്റെ കുടിശ്ശികയും ലഭിക്കും. കൂടാതെ 2013 ല്‍ ഉണ്ടായ എഗ്രിമെന്റ് പ്രകാരം ലഭിക്കേണ്ടുന്ന ബോണസും ലഭിക്കുവാന്‍ വേണ്ട നടപടികള്‍ക്ക് തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: