തിരുവല്ല: മുന്‍ മന്ത്രിയും നിയമസഭാ സ്പീക്കറും കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനുമായ ടി.എസ.്ജോണ്‍ (74) അന്തരിച്ചു. ഇന്നലെ രാവിലെ 7.30ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച്ച 3ന് കല്ലൂപ്പാറ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
1939 ഒകടോബര് 21ന് കവിയൂരിലാണ് ടി.എസ.് ജോണിന്റെ ജനനം. ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ പഠിച്ചിരുന്നപ്പോഴാണ് രാഷ്ട്രീയത്തില്‍ സജീവമായത്. അഭിഭാഷകനായ അദ്ദേഹം കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. നാലു തവണ (1970, 77, 82, 96) കല്ലൂപ്പാറയില്‍ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
മൂന്നു തവണ (1987,1991,2001) പരാജയപ്പെട്ടു. എ.കെ.ആന്റണിയുടെയും പി.കെ.വാസുദേവന്‍ നായരുടെയും സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 1976-77 കാലത്ത് 36ാം വയസ്സില്‍ കേരള നിയമസഭാ സപീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.
1978ലെ എ.കെ.ആന്റണി മന്ത്രിസഭയിലും തുടര്‍ന്ന് പി.കെ.വാസുദേവന്‍ നായര്‍ മന്ത്രിസഭയിലും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന അദ്ദേഹം നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായി. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം ജോസഫ് ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ച ടി.എസ.് ജോണ്‍ പിന്നീട് പി.സി.ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ ചെയര്‍മാനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജോര്‍ജുമായി തെറ്റിപ്പിരിഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് ജോര്‍ജിനെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പരേതയായ ഏലിക്കുട്ടിയാണ് ജോണിന്റെ ഭാര്യ. മകന് ജോസ്കുട്ടി ജോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: