ശ്രീരാമനില്‍ സര്‍വവും സമര്‍പ്പിച്ച് അഭയം പ്രാപിക്കാനെത്തിയ രാവണസഹോദരനായ വിഭീഷണന് ഹനുമാനോട് ചോദിച്ചു: ശ്രീരാമചന്ദ്രന്റെ ശത്രുവായ രാവണന്റെ സഹോദരന് വിഭീഷണനാണ് ഞാന്‍. രാക്ഷസകുലത്തിലാണ് ജനനം. വേദം, ശാസ്ത്രം എന്നിവ അഭ്യസിച്ചിട്ടില്ല. അങ്ങനെയുള്ള എന്നെ ശ്രീരാമചന്ദ്രന് സ്വീകരിക്കുമോ?”
വിഭീഷണന്റെ വാക്കുകേട്ട് ഹനുമാന് പറഞ്ഞു: “ശ്രീരാമചന്ദ്രന് പ്രാധാന്യം കല്‍പ്പിക്കുന്നത് കുലമഹിമയ്ക്കോ, പാണ്ഡിത്യത്തിനോ അല്ലെന്നറിയില്ലേ? അങ്ങനെയായിരുന്നെങ്കില്‍ വെറുമൊരു വാനരനായ എനിക്കെങ്ങനെയാണ് ഭഗവാന് അഭയം തന്നത്?”
വിഭീഷണന് അഭയം നല്‍കാമെന്ന് ശ്രീരാമന് തീരുമാനിച്ചപ്പോള്‍ വാനരക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറഞ്ഞു:
“വിഭീഷണന് ഒരിക്കലും ലങ്കയിലെ രാജപദവി വാഗ്ദാനം ചെയ്യരുത്. ചിലപ്പോള്‍ രാവണന് യുദ്ധത്തിനു മുതിരാതെ അങ്ങയുടെ കാല്ക്കല് അഭയം പ്രാപിച്ചു കീഴടങ്ങിയാലോ?”
ഇതുകേട്ട് ശ്രീരാമന് പറഞ്ഞു: “അങ്ങനെയെങ്കില്‍, ഇപ്പോള്‍ അയോധ്യ ഭരിക്കുന്ന ഭരതനോടു വിഭീഷണനെ അയോധ്യയുടെ രാജാവായി അഭിഷേകം ചെയ്യാന്‍ ഞാന്‍ അപേക്ഷിക്കും. അതിനുശേഷം ഞാനും ഭരതനും സന്തോഷത്തോടെ കാട്ടില്‍ വസിക്കും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: