കൊച്ചി: ശബരിമലയില്‍ ഈ മാസം പ്രവേശിക്കുമെന്ന് പ്രഖ്യാപനം നടത്തിയ തൃപ്തി ദേശായിയെയും ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരെയും തടയുമെന്ന് ശ്രീ അയ്യപ്പ ധര്‍മ്മസേന. കേസ് കോടതിയുടെ പരിഗണനയിലാണ്. ശബരിമലയെ വിവാദമാക്കാന്‍ ശ്രമിക്കുന്ന തൃപ്തി ദേശായിയെ പമ്പയില്‍ പോലും സ്പര്‍ശിക്കാന്‍ അനുവദിക്കില്ല.
ശബരിമലയില്‍ സ്ത്രീ പ്രവേശനം ഇല്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 1.5 ലക്ഷം സ്ത്രീകളാണ് ശബരിമലയില്‍ പ്രവേശിച്ചത്. യുവതികള്‍ക്ക് മാത്രമാണ് വിലക്കുള്ളത്. ഇത് ആചാരങ്ങളുടെ ഭാഗമാണ്. ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവര്‍ ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുകയാണ് ചെയ്യുന്നത്.
പൂര്‍വ്വികര്‍ ചെയ്തുവന്ന വ്രതാധിഷ്ഠിതമായ ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ക്ഷേത്ര സംരക്ഷണ സമിതികളുടെ അഭിപ്രായം തേടണം. ആത്മീയ സമൂഹത്തിന്റെ അഭിപ്രായവും ദേവ പ്രശ്നവും മാനിക്കണം. വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍, സന്തോഷ് കോലോത്ത്, അഡ്വ. മനോരഞ്ജന്‍, പ്രേംകുമാര്‍ മഞ്ചേരി, രാജീവ് എരുമക്കാട് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: