ആലപ്പുഴ: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ലയില്‍ കെടുതി വര്‍ധിക്കുന്നു.ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.വെള്ളക്കെട്ടൊഴിവാക്കാനുള്ള ശ്രമങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.ശക്തമായ മഴയില്‍ ഇന്നലെ മാത്രം ജില്ലയിലെ വിവിധ താലൂക്കുകളിലായി 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
1.10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.വീടുകള്‍ വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ വീടൊഴിയുകയാണ്.ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലായി 2152 കുടുംബങ്ങളാണ് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നത്.അമ്പലപ്പുഴയില്‍ ഏഴും ചേര്‍ത്തല താലൂക്കില്‍ 11ഉം ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്.
അമ്പലപ്പുഴയിലെ പുറക്കാട് വില്ലേജില്‍ മാത്രം ആറ്് ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്.പറവൂര്‍ വില്ലേജില്‍ ഒരു ദുരിതാശ്വാസ കേന്ദ്രവും തുറന്നു.ഏഴ് ക്യാമ്പുകളിലും കൂടി 683 കുടുംബങ്ങളില്‍ നിന്നുള്ള 2755 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ചേര്‍ത്തല താലൂക്കില്‍ കടക്കരപ്പള്ളി വില്ലേജില്‍ നാല് ദുരിതാശ്വാസ കേന്ദ്രങ്ങളും അര്‍ത്തുങ്കല്‍, പട്ടണക്കാട് വില്ലേജുകളില്‍ രണ്ട് വീതം കേന്ദ്രങ്ങളും തുറന്നു.ചേര്‍ത്തല തെക്ക് വില്ലേജ്, കോടംതുരുത്ത്, എഴുപുന്ന എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും തുറന്നിട്ടുണ്ട്.11 ക്യാമ്പുകളിലായി 1469 കുടുംബങ്ങളില്‍ നിന്നുള്ള 5896 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അമ്പലപ്പുഴ താലൂക്കിലെ നീര്‍ക്കുന്നം, പുറക്കാട് എന്നിവിടങ്ങളിലും ചേര്‍ത്തല താലൂക്കിലെ തൈക്കലും ശക്തമായ കടലാക്രമണവുമുണ്ട്.ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വൈദ്യ പരിശോധന നടത്തി.
ക്യാമ്പുകളില്‍ താമസിക്കുന്നവരില്‍ പകര്‍ച്ചവ്യാധികള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, മുതുകുളം, ചുനക്കര, പണ്ടനാട്,കുറത്തികാട് എന്നിവിടങ്ങളില്‍ പരിശീലന-ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കഞ്ഞിക്കുഴി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള ലൂഥറല്‍ സ്കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സീന പള്ളിക്കരയുടെ ബോധവത്ക്കരണ കഥാപ്രസംഗം നടത്തി.േ
പ്രതികരിക്കാൻ ഇവിടെ എഴുതുക: