അമ്പലപ്പുഴ: മഴ കനത്തതോടെ കിഴക്കന്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അവഗണിച്ച് ദുരിതാശ്വാസ ക്യാമ്പില്‍ സഹായമെത്തിക്കാതെ ഉദ്യോഗസ്ഥര്‍ മുങ്ങി. പുറക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കരൂര്‍ ഭാഗത്താണ് ക്യാമ്പില്‍ സഹായമെത്തിക്കാതെ ഉദ്യോഗസ്ഥര്‍ മുങ്ങിയത്. പ്രദേശത്തെ വെള്ളാഞ്ഞിലിത്തോട് മാലിന്യം നിറഞ്ഞ് നീരൊഴുക്കു നിലച്ചതിനെത്തുടര്‍ന്നാണ് കരൂര്‍ ഭാഗത്ത് വെള്ളം പൊങ്ങി അമ്പതോളം കുടുംബങ്ങള്‍ വെള്ളക്കെട്ടിലായത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കരൂര്‍ യുവചേതന ഗ്രന്ഥശാലയിലും കോവില്‍ പറമ്പ് ക്ഷേത്രമൈതാനിയിലും ക്യാമ്പ് തുറക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ ക്യാമ്പില്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങളോ മറ്റ് അവശ്യ സാധനങ്ങളോ ഏര്‍പ്പാടുചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതറിഞ്ഞ് കോവില്‍പറമ്പ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് താത്കാലിക സഹായം എത്തിക്കുകയായിരുന്നു. തോട്ടപ്പള്ളിയില്‍ രണ്ടുസ്ഥലത്ത് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: