ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കുണ്ടായ പരാജയത്തിനുള്ള മുഖ്യ കാരണം കോണ്‍ഗ്രസ്സുമായുള്ള കൂട്ടുകെട്ടെന്ന് തമിഴ്നാട് ബിജെപി നേതാവ് തമിഴിസ്സൈ സൗന്ദരരാജന്.
തമിഴ്നാട് തെരഞ്ഞെടുപ്പില്‍ 89 സീറ്റുകളാണ് ഡിഎംകെയ്ക്ക് ലഭിച്ചത്. ജയലളിതയുടെ എഐഎഡിഎംകെയ്ക്ക് 134 സീറ്റ് നേടിയാണ് തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 41 സീറ്റുകളില്‍ മത്സരിച്ചെങ്കിലും വെറും അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. സഖ്യകക്ഷിയെങ്കിലും ഡിഎംകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടായിരുന്നില്ലെങ്കില്‍ ഡിഎംകെയുടെ സീറ്റ് മെച്ചപ്പെട്ട നിലയിലേക്കെത്തിയേനെ.
രാജ്യമെങ്ങും കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ താത്പ്പര്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സംസ്ഥാന നിയസഭ തെരഞ്ഞെടുപ്പിലും ഇതാണ് സംഭവിച്ചത്. സൗന്ദരരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: