ന്യൂദല്‍ഹി: മൃഗങ്ങളെക്കൊല്ലാന് അനുമതി നല്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി സ്വീകാര്യമല്ലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഉപദ്രവകാരികളായ മൃഗങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതാണ് മേനകയെ ചൊടിപ്പിച്ചിത്. മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിതപ്രദേശമായ ചന്ദ്രാപ്പൂരില്‍ അടുത്തിയിടെ 50 ലേറെ കാട്ടുപന്നികളെ കൊന്നിരുന്നു.കൂടുതല്‍ കൊല്ലുന്നതിനെ കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുകൂലിക്കുകയും ചെയ്തു.
ആനകളെ കൊല്ലാന്‍ അനുമതി വാങ്ങിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കുരങ്ങന്മാരെ കൊല്ലാന്‍ ഹിമാചല്‍ സര്‍ക്കാരും മയിലുകളുടെ എണ്ണം കുറയ്ക്കാന്‍ ഗോവയും അനുമതി തേടിയിരിക്കുന്നു. ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്രത്തിന്റെ സമ്മതവും ലഭിച്ചു കഴിഞ്ഞു.
അതേസമയം കര്‍ഷകര്‍ക്ക് ഉപദ്രവകാരികളാകുന്ന മൃഗങ്ങളെ കൊല്ലുന്നതിനു മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചു. ചില പ്രത്യേക കാലയളവില്‍ കാട്ടുപന്നികളെപ്പോലുള്ള ക്ഷുദ്രജീവികളുടെ ഉപദ്രവം കര്‍ഷകര്‍ക്ക് വിനയാകുമ്പോള്‍ അവയെ കൊല്ലുന്നതിനുള്ള നിയമം മുമ്പേ പ്രാബല്യത്തിലുണ്ടെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: