അവസരവാദത്തിന്റെയും കാപട്യത്തിന്റെയും അധികാരമോഹത്തിന്റെയും ആള്‍രൂപങ്ങളായ കവി കെ.സച്ചിദാനന്ദനും കഥാകൃത്ത് എന്‍.എസ്.മാധവനും ‘വേദമോതുന്ന ചെകുത്താന്മാര്’ എന്ന മുരളി പാറപ്പുറത്തിന്റെ ലേഖനത്തിലൂടെ കിട്ടേണ്ടതു കിട്ടിയിരിക്കുന്നു. (സത്യവാങ്മൂലം-2016 ജൂണ്‍ 9).
പ്രഖ്യാപിച്ചിട്ട് 40 വര്‍ഷവും പിന്‍വലിച്ചിട്ട് 38 വര്‍ഷവുമായ അടിയന്തരാവസ്ഥയിലെ പീഡിതരെയോര്ത്ത് ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്ന ഇരുവരും സത്യവും ധര്‍മവും പുലരേണ്ട സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് പറയാതെ വയ്യ.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ അവഹേളിച്ചത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ വന്നപ്പോഴൊക്കെ ഓരോരോ ആനുകൂല്യങ്ങള്‍ക്ക് ക്യൂ നിന്നവരില്‍ സച്ചിദാനന്ദനും എന്‍.എസ്.മാധവനുമുണ്ട്. അടിയന്തരാവസ്ഥയെ പിന്തുണച്ച് അധികാരം പങ്കിട്ട പാര്‍ട്ടിയാണ് സിപിഐ. സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യപ്രകാരം അടിയന്തരാവസ്ഥയെ എതിര്‍ക്കാതിരുന്ന പാര്‍ട്ടിയാണ് സിപിഎം.
രണ്ട് പാര്‍ട്ടികള്‍ക്കും ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നത് ഫാസിസത്തിനെതിരായ വിജയമായി വിലയിരുത്തുന്ന സച്ചിദാനന്ദനും മാധവനും ജര്‍മന്‍ ഫാസിസത്തിന്റെ പ്രയോക്താക്കളിലൊരാളായിരുന്ന ഗീബല്‍സിനെപ്പോലും നിഷ്പ്രഭനാക്കുന്നു. മാനവികതയും ജനാധിപത്യവും സാമൂഹ്യസമത്വവുമൊക്കെ പ്രസംഗിച്ചു നടക്കുന്ന ഇവര്‍ എത്ര കുത്സിതമായാണ് ചിന്തിക്കുന്നതെന്നോര്ക്കുമ്പോള് ലജ്ജ തോന്നുന്നു.
പി.പി. വേണു,
ചേര്‍ത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക: