തിരുവനന്തപുരം: നിര്‍ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കും. കരാര്‍ സംബന്ധിച്ച അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വിജിലന്‍സിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് നിര്‍ദ്ദേശം നല്‍കിയത്.
യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ രൂപകല്‍പ്പന നിര്‍വഹിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ അഞ്ചു കമ്പനികളാണ് മുന്നോട്ടു വന്നത്. ഇതില്‍ ആര് സി മാട്രിക്സ് എന്ന കമ്പനി ഏറ്റവും കൂടിയ തുക ആവശ്യപ്പെട്ടു, 11 കോടി രൂപ. ആന്‍സല്‍ ഗ്രൂപ്പ് കമ്പനിയാണ് ഏറ്റവും കുറഞ്ഞ തുകയായ ഏഴു കോടി രൂപ രേഖപ്പെടുത്തി കുറഞ്ഞ ക്വട്ടേഷന്‍ നല്‍കിയത്.
ടെന്‍ഡറുകള്‍ പരിഗണിക്കുന്ന ഘട്ടം വന്നപ്പോള്‍ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റു നാല് ടെന്‍ഡറുകളും തള്ളി ആര് സി മാട്രിക്സ് സമര്‍പ്പിച്ച 11 കോടി രൂപയുടെ ടെന്‍ഡര്‍ സര്‍ക്കാര്‍ ഉറപ്പിച്ചു എന്നാണ് ഇപ്പോഴുയര്‍ന്നിരിക്കുന്ന പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: