പാലക്കാട്: ബന്ധുക്കളായ രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിയിലെ പ്രസൂല്‍ ബാബു-ഗീത ദമ്പതികളുടെ മകള്‍ അനുപ്രിയ, ഗീതയുടെ സഹോദരിയുടെ മകള്‍ നിമ എന്നിവരെയാണ് ഒലവക്കോട് ആലങ്കോട്ടെ തറവാട് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് യുവതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെന്മാറയിലെ സുന്ദരം-ഗീത ദമ്പതികളുടെ മകളും ഒലവക്കോട്ആലങ്കോട് സ്വദേശി ജയപ്രകാശിന്റെ ഭാര്യയുമാണ് മരിച്ച നിമ. ജയപ്രകാശ് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. നിമയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് അനുപ്രിയ. കോഴിക്കോട് കടലുണ്ടിയിലാണ് അനുപ്രിയയുടെ വീട്.
രണ്ട് പേരും പാലക്കാട് നഗരത്തില്‍ ബ്യൂട്ടിഷ്യന് കോഴ്സ് പഠിച്ചിരുന്നു. അമ്മയുടെ വീട്ടില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്.
നിമയുടെ വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. അനുപ്രിയ ബേപ്പൂര്‍ സ്വദേശിയായ യുവാവിനെ അടുത്തിടെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ബന്ധുക്കളെ മൃതശരീരം കാണിക്കേണ്ടെന്നും മരിച്ച വീടിന്റെ ചുമരില്‍ എഴുതിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: