കൊച്ചി: കുട്ടികളുടെ ഏഷ്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ 41-ാമത് സംസ്ഥാന സമ്മേളനം ജൂലൈ എട്ട് മുതല്‍ 10 വരെ എറണാകുളത്ത് നടക്കും. എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിന് വേദിയാവുക. ഇതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു.
ജസ്റ്റിസ് എം.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ധര്‍മത്തിന്റെ പാതയിലേക്ക് കുട്ടികളെ നയിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമല്ല നിലവിലുള്ളതെന്നും ഈ കുറവ് ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തിലൂടെ പരിഹരിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലാ അധ്യക്ഷന്‍ ജി.സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.എ.കൃഷ്ണന്, സംസ്ഥാന പൊതുകാര്യദര്‍ശി ആര്.പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വൃന്ദാ വിജയന് പ്രാര്‍ത്ഥനയും ഹരിത ഗീതവും ആലപിച്ചു. മേലത്ത് രാധാകൃഷ്ണന് സ്വാഗതവും വിപിന്‍ എം. നന്ദിയും പറഞ്ഞു.
സ്വാമി പൂര്‍ണാമൃതാനന്ദപുരി, ജസ്റ്റിസ് ആര്.ഭാസ്കരന്, ജസ്റ്റിസ് പി.പത്മനാഭന്, ജസ്റ്റിസ് എം.രാമചന്ദ്രന്, പി.ഇ.ബി. മേനോന്, എസ്.രമേശന് നായര്‍, പി.ജി.ജയകുമാര്‍, കെ.ബി.ശ്രീദേവി (രക്ഷാധികാരിമാര്‍), ടി.എസ്.ജഗദീശന് (അധ്യക്ഷന്‍), ടി.എന്‍.സുരേഷ് (ജനറല്‍ സെക്രട്ടറി) എന്നിവരെയും ഉപാധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, വിവിധ സബ്കമ്മറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: