കോലഞ്ചേരി: യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപനെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു. തോമസ് മാര്‍ തിമോത്തിയോസിനെയാണ് പുത്തന്‍കുരിശില്‍ ചേര്‍ന്ന സിനഡ് ഒഴിവാക്കിയത്. സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ അഭിപ്രായ വിത്യാസമാണ് നടപടിക്ക് കാരണമെന്നാണ് അറിയുന്നത്. സഭയുടെ പരമമേലാധ്യക്ഷന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സഭ അദ്ധ്യക്ഷന്മാരുടെ സ്വത്തുക്കള്‍ സഭയ്ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തനിക്കുള്ള സ്വത്തുക്കള്‍ പൂര്‍വ്വികമായി ഉള്ളതാമെന്നും അത് സഭയ്ക്ക് നല്കാന് കഴിയില്ലന്നും അദ്ദേഹം അറിയിച്ചിരുന്നതായി പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് സഭ നേതൃത്വവും മാര്‍ തോമസ് തിമോത്തിയോസും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുറത്താക്കലിന് പിന്നിലെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: