കണ്ണൂര്‍: കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലേയും മണ്ഡലത്തിലെ ധര്‍മ്മടം, എടക്കാട്, കണ്ണൂര്‍ സൗത്ത്, ചിറക്കല്‍, വളപട്ടണം, പാപ്പനിശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ പി.കെ.ശ്രീമതി എംപി, മേയര്‍ ഇ.പി.ലത, എംഎല്‍എ കെ.എം.ഷാജി, ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, കൗണ്‍സിലര്‍മാര്‍ റെയില്‍വേ നിര്‍മ്മാണ വിഭാഗം ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മൊയ്തീന്‍കുട്ടി, ഡിവിഷണല്‍ എഞ്ചിനീയര്‍ ഷാജി റോയ്, ഡിവിഷണല്‍ എഞ്ചിനീയര്‍ അരു, അസ്സിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ സാഗര്‍ ചൗധരി, അസ്സിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അസ്സീസ്, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ സജി, സ്റ്റേഷന് മാനേജര്‍ ശൈലേന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്കലേറ്റര്‍, ലിഫ്റ്റ്, സബ്ബ്വേ എിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് ചര്‍ച്ച നടന്നു. എസ്കലേറ്റര്‍ ജൂലൈ മാസത്തിലും, ലിഫ്റ്റ് ഓണത്തിനു മുമ്പും പൊതുജനങ്ങള്‍ക്ക് തുറു കൊടുക്കുന്നതാണെന്ന് യോഗത്തില്‍ അറിയിച്ചു. കണ്ണൂര്‍ സ്റ്റേഷനില്‍ നിലവിലുള്ള കെട്ടിടത്തില്‍ വനിതകള്‍ക്കായി ഡോര്‍മെറ്ററിയില്‍ 10 ബെഡ് സൗകര്യം രണ്ടാഴ്ച്ചയ്ക്കകം ഏര്‍പ്പെടുത്തും. പുതുതായി എടുക്കുന്ന കെട്ടിടത്തില്‍ 20 ബെഡ് സൗകര്യമുള്ള ഡോര്‍മെറ്ററി നിര്‍മ്മിക്കും അറിയിച്ചു. മണ്ഡലത്തിലെ മറ്റ് സ്റ്റേഷനുകളിലെ നവീകരണ അറ്റകുറ്റ പ്രവൃത്തികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് തായത്തെരു റയില്‍വേ അണ്ടര്‍ പാസ് സന്ദര്‍ശിച്ചു. അണ്ടര്‍ പാസിന്റെ വീതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത എഞ്ചിനീയര്‍മാരുമായി ചര്‍ച്ച ചെയ്തു. അണ്ടര്‍ പാസിനാവശ്യമായ ഭൂമി എറ്റെടുക്കുകയും അണ്ടര്‍ പാസ് നിര്‍മ്മിക്കുന്നതിനുള്ള തുക ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്താല്‍ സമാന്തരമായ അണ്ടര്‍ പാസ് നിര്‍മ്മിക്കുന്നതിന് റയില്‍വേ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
പാപ്പിനിശ്ശേരി റയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മ്മണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഓട്ടോറിക്ഷ, മോട്ടോര്‍ ബൈക്ക് എന്നിവ കടന്നു പോകുന്നതിനുള്ള താല്‍ക്കാലിക സംവിധാനം രണ്ടാഴ്ച്ചയ്ക്കകം കെഎസ്ടിപിയും, റയില്‍വേയും സംയുക്തമായി ഒരുക്കും. എംഎല്‍എ കെ.എം.ഷാജി, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.നാരായണന്, ജില്ലാ പഞ്ചായത്തംഗം ഷമീര്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും എം.പി യോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: