കണ്ണൂര്‍: തെയ്യം എന്ന അനുഷ്ഠാന കലാരൂപത്തെ വികലവും വികൃതവുമാക്കരുതെന്ന് തെയ്യം സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഉത്തരമലബാറിന്റെ ജീവവായുവാണ് തെയ്യങ്ങള്‍. അതില്‍ വിശ്വാസത്തിന്റെയും ആരാധനയുടെയും ആഘോഷങ്ങളുടെയും ഉള്‍ത്തുടിപ്പുകളാണ് നിറഞ്ഞുനില്ക്കുന്നത്. കാവുകളിലും ക്ഷേത്രങ്ങളിലും കെട്ടിയാടുന്ന അനുഷ്ഠാന കലാരുപമാണ് തെയ്യങ്ങള്‍. അത് കെട്ടിയാടുന്തിന് ഓരോരോ സാമദായിക പരിവേഷമുണ്ട്. ഇത്തരം തെയ്യക്കോലങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ആക്ഷേപിക്കുകയും വികലമാക്കപ്പെടുകയുമാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ തെയ്യത്തെ വികലമായി അവതരിപ്പിക്കുകയുണ്ടായി. ഇത് പ്രതിഷേധാര്ഹമാവും അപലപനീയവുമാണെന്നും ഇത്തരം ആചാരാനുഷ്ഠനങ്ങള്‍ക്ക് എതിരെയുള്ള കടന്നുകയറ്റങ്ങള്ക്കെതിര മുഴുവന്‍ വിശ്വാസികളും പ്രതികരിക്കണമെന്നും തെയ്യം സംരക്ഷണസമിതി പ്രസിഡണ്ട് പി.വിദ്യാധരന് ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ ഭാരവാഹികളായ വാഴവളപ്പില്‍ ഗോവിന്ദന് കോമരം, ചിറ്റേടത്ത് വേണുഗോപാലന്‍ നായര്‍, പ്രേമന് മുയ്യം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: