സംപൗളോ: ബ്രസീലില്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെട്ടെ 18 പേര് മരിച്ചു. വ്യാഴാഴ്ചയായിരുന്നു രാവിലെ മോഗി ദാസ് ക്രൂയിസ്-ബ്രിറ്റോഗ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് സംഭവം.
അതേസമയം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ബസില്‍ 46 പേരാണ് ഉണ്ടായിരുന്നത്. ബ്രസീലിയന്‍ വാര്‍ത്ത ഏജന്‍സിയായ ഗ്ലോബോയാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.അമിത വേഗതയാണ് അപകട കാരണമെന്നാണ് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: