കൊച്ചി: കൊച്ചി മെട്രോ പദ്ധതിയിലെ മുഖ്യ കരാറുകാരെ ഡിഎംആര്‍സി ഒഴിവാക്കി. ഇതേത്തുടര്‍ന്ന് മഹാരാജാസ് മുതല്‍ സൗത്ത് വരെയുള്ള ഭാഗങ്ങളിലെ നിര്‍മ്മാണം മുടങ്ങി. കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കരാറുകാരായ സോമാ കണ്‍സ്ട്രക്ഷന്‍സിനെ ഒഴിവാക്കിയത്.
മഹാരാജാസ് കോളജ് മുതൽ സൗത്ത് വരെയുളള മേഖലയിൽ മെട്രോ നിർമ്മാണ ജോലികളിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സ്ഥലമേറ്റെടുത്ത് തരാൻ വൈകിയതിനാലാണ് കാലതാമസമെന്നായിരുന്നു സോമ കൺസ്ട്രക്ഷൻസിന്റെ വിശദീകരണം. നിർമ്മാണം തുടരണമെങ്കിൽ മുമ്പ് തീരുമാനിച്ചതിനേക്കാൾ 40 ശതമാനം തുക അധികമായി നൽകണമെന്നും സോമ ആവശ്യപ്പെട്ടു. എന്നാൽ ഈ തുക നൽകാനാവില്ലെന്ന് ഡി.എം.ആർ.സിയും വ്യക്തമാക്കി. തുക കൂട്ടിയില്ലെങ്കിൽ തങ്ങളെ ഒഴിവാക്കണമെന്ന് സോമ കൺസ്ട്രക്ഷൻസ് ആവശ്യപ്പെട്ടു. ഇതോടെയാണ് അവരെ ഒഴിവാക്കാൻ ഡിഎംആർസി നിർബന്ധിതമായത്.
മറ്റ് ഏതെങ്കിലും കമ്പനിക്ക് കരാര്‍ നല്‍കാനാണ് ഡിഎംആര്‍സി ആലോചിക്കുന്നത്. പുതിയ സ്ഥാപനത്തെ കണ്ടെത്തണമെങ്കിൽ ടെണ്ടർ നടപടികൾ ഉൾപ്പെടെ പൂർത്തീകരിക്കേണ്ടതുണ്ട്. ഇത് ഇനിയും കാലതമാസമുണ്ടാക്കും. വൈറ്റില-പേട്ട ഭാഗത്തെ നിര്‍മ്മാണം നടത്തുന്നത് സോമ തന്നെയാണ്. നേരത്തെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കൊച്ചി മെട്രോ ആദ്യ ഘട്ടം പൂര്‍ത്തിയായി സര്‍വീസ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാര്‍ച്ചിലേക്ക് ആദ്യം ഘട്ടം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരും ഡിഎആര്സിയും ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: