ന്യൂദല്‍ഹി: ലോകനേതാക്കള്‍ക്കിടയില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉന്നത സ്ഥാനം. ഹാര്‍വാര്‍ഡ്സ് കെന്നഡി സ്കൂള്‍ നടത്തിയ പഠനത്തിലാണ് ഈ നേട്ടം മോദി കൈവരിച്ചത്. മോദിയുടെ നയങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നയങ്ങളേക്കാള്‍ സ്വീകാര്യത ലഭിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു.
ഏറെ ജനകീയന്‍ എന്നു അറിയപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ നയങ്ങള്‍ക്ക് 44.8% മാത്രം സ്വീകാര്യത ലഭിക്കുമ്പോള്‍ 87.8% മാണ് നരേന്ദ്രമോദിക്ക് ലഭിക്കുന്നത്. 30 രാഷ്ട്രങ്ങളിലെ പൗരന്മാരില് നടത്തി പഠനത്തിന്റെ റിപ്പോര്‍ട്ടാണിത്.
ആഭ്യന്തര-അന്താരാഷ്ട്ര കാര്യങ്ങളില്‍ ഇടപെടുന്നതിന് പ്രധാനമന്ത്രിക്ക് മൂന്നാം സ്ഥാനമാണുള്ളത്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആന്ജല മെര്ക്കെല്ലും, ചൈനീസ് പ്രസിഡന്റും ഷി ചിങ്ങ് പിംങ്ങുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. സ്വീകാര്യതയുടെ കാര്യത്തില്‍ ചൈനീസ് പ്രസിഡന്റിനുള്ളതാകട്ടെ 18ാമത്തെ സ്ഥാനവും. അതിനു വളരെയേറെ ഉയരത്തിലാണ് മോദിയുടെ സ്ഥാനം.
ആഭ്യന്തരവും അന്താരാഷ്ട്ര കാര്യങ്ങളിലും ഒരേപോലെ ശ്രദ്ധചെലുത്തുന്ന നാല് നേതാക്കളില്‍ ഒരാളാണ് മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: