രാവണനിഗ്രഹം കഴിഞ്ഞ് അയോധ്യയിലെ രാജപദവിയില്‍ ശ്രീരാമചന്ദ്രന് ഇരുന്നരുളുമ്പോള്‍ ഒരു ദിവസം ഹനുമാന് അവിടെയെത്തി. തന്റെ ഭക്തനെക്കണ്ട ശ്രീരാമചന്ദ്രന് ഒരു രത്നമാല ഹനുമാനു സമ്മാനിച്ചു. രത്നമാല സ്വീകരിച്ച് ഹനുമാന് അതു തിരിച്ചും മറിച്ചും നോക്കി. പിന്നീട് ഓരോ രത്നവും കടിച്ചു പൊട്ടിച്ച് സൂക്ഷ്മമായി നോക്കിയതിന് ശേഷം ദൂരേക്കെറിഞ്ഞു.
ഇതെല്ലാം കണ്ട് ലക്ഷ്മണന് അല്ഭുതത്തോടെ ഹനുമാനോടു ചോദിച്ചു:
ഹനുമാന്! അങ്ങെന്താണ് രത്നക്കല്ലുകളെല്ലാം കടിച്ചു പൊട്ടിച്ചു ദൂരേക്കെറിയുന്നത്? ആ രത്നമാലയുടെ മൂല്യം അങ്ങേയ്ക്കറിയാമോ?
എനിക്ക് ലഭിച്ച ഈ മാലയിലെ രത്നക്കല്ലില്‍ എന്റെ സ്വാമിയായ രാമചന്ദ്രഭഗവാനുണ്ടോ എന്നു നോക്കുകയായിരുന്നു. എന്നാല്‍ ഒന്നില്‍പ്പോലും എനിക്കു ഭഗവാനെ കാണാന്‍ കഴിഞ്ഞില്ല. ഭഗവാനില്ലാതെ എനിക്കെന്തിനാണ് ഈ അലങ്കാരങ്ങള്‍?
ഉടന്‍ ലക്ഷ്മണന് ചോദിച്ചു:
രത്നക്കല്ലില്‍ ഭഗവാനുണ്ടോ എന്നു നോക്കിയ അങ്ങയുടെ ഹൃദയത്തില്‍ ഭഗവാന് കുടിയിരിക്കുന്നുണ്ടോ?
ലക്ഷ്മണന്റെ ചോദ്യം കേള്‍ക്കേണ്ട താമസം ഹനുമാന് തന്റെ കരങ്ങളുപയോഗിച്ച് സ്വയം നെഞ്ചുപിളര്‍ന്നു. പിളര്‍ന്ന നെഞ്ചിനകത്ത് ഭഗവാന് ശ്രീരാമചന്ദ്രന്, സീതാ-ലക്ഷ്മണ സമേതനായി മന്ദഹാസം പൊഴിച്ചു നില്ക്കുന്നു!
കാഴ്ചകണ്ടവര്‍ അല്ഭുതസ്തബ്ധരായി! യഥാര്‍ത്ഥഭക്തന്റെ ഹൃദയത്തിലാണ് ഭഗവാന് കുടികൊള്ളുന്നതെന്ന തത്ത്വത്തെ ഹനുമാന് കാണിച്ചുകൊടുത്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: