കൊച്ചി: ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിനെക്കുറിച്ച് തരംതാണ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ ഏതോ രഹസ്യസങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതായാണ് വാര്‍ത്ത. യാതൊരു അടിസ്ഥാനവുമില്ലാതെ നടത്തുന്ന കുപ്രചാരണമാണിത്.
വളരെ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ മെനഞ്ഞെടുക്കുന്ന കെട്ടുകഥകളായി മാത്രമേ ഇത്തരം ആരോപണങ്ങളെ കാണാന്‍ കഴിയൂ. ഇതിനെതിരെ നിയമനടപടികള്‍ക്ക് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാനേജ്മെന്റ് തീരുമാനിച്ചതായി നഴ്സിങ് ഡയറക്ടര്‍ എം.എസ്. ബാല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: