ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഭാരതീയ യുവതിയെ തട്ടിക്കൊണ്ടുപോയി. കൊല്‍ക്കത്ത സ്വദേശിനിയായ 40കാരിജൂഡിത്ത് ഡിസൂസയെയാണ് തട്ടിക്കൊണ്ടുപോയത്. ആഗ ഖാന് ഫൗണ്ടേഷനില്‍ സിനിയര്‍ സാങ്കേതിക ഉപദേഷ്ടാവായി ജോലി ചെയ്തുവരികയാ യിരുന്നു യുവതി.
കാബൂളിലെ തായ്മാനി മേഖലയില്‍ നിന്നാണ് യുവതിയെ അജ്ഞാതനായ തോക്കുധാരി വ്യാഴാഴ്ച രാത്രി തട്ടിപോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വിദേശകാര്യമന്ത്രാലയം അഫ്ഗാന് അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അഫ്ഗാന് സര്‍ക്കാരുമായും യുവതിയെ രക്ഷിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ചര്‍ച്ചചെയ്തു. ജൂഡിത്തിന്റെ മൊബൈല്‍ ഫോണ്‍ എവിടെവച്ചാണ് സ്വിച്ച്ഓഫ് ആയതെന്നും ഇടയ്ക്കെപ്പോഴെങ്കിലും ഓണ്‍ ആയിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനില്‍ താമസിക്കുന്ന ഭാരതീയര്‍ക്ക് ഭാരത എംബസി കഴിഞ്ഞമാസം സുരക്ഷാമുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരന്മാര് ആക്രമിക്കുവാനും തട്ടിക്കൊണ്ടുപോകുവാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: