തിരുവനന്തപുരം: നിര്‍ധന ജനവിഭാഗങ്ങള്ക്കായുള്ളകേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ്യോജനയുടെ പ്രയോജനം അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ ബാങ്കുകള്‍ മുന്തിയ പരിഗണന നല്‍കണമെന്ന് കേന്ദ്ര പാര്‍പ്പിട, നഗര ദാരിദ്ര്യലഘൂകരണവകുപ്പ്ജോയിന്റ്സെക്രട്ടറി രാജീവ് രഞ്ജന്‍ മിശ്ര ആവശ്യപ്പെട്ടു. പ്രധാന്‍മന്ത്രി ആവാസ്യോജന- വായ്പാ ബന്ധിതസബ്സിഡി പദ്ധതികളെക്കുറിച്ച് നാഷണല്‍ ഹൗസിംഗ് ബോര്‍ഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മേഖലാശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതി നടത്തിപ്പിനായി സംസ്ഥാനങ്ങള്‍ പ്രത്യേകം ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. കേരളത്തിലെ ബാങ്കുകള്‍ പദ്ധതിക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് രാജീവ് രഞ്ജന്‍ മിശ്ര പറഞ്ഞു. കേന്ദ്ര നഗരവികസന മന്ത്രാലയം, സംസ്ഥാന തല ബാങ്കേഴ്സ് സമിതി എന്നിവയുടെ സഹകരണത്തോടെെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
‘പ്രധാന്‍മന്ത്രി ആവാസ്യോജനയില് സംസ്ഥാന തല നോഡല്‍ ഏജന്‍സികളുടെ പങ്ക്’ എന്ന വിഷയത്തില്‍ കുടുംബശ്രീ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷാജഹാന് സംസാരിച്ചു. കേരളത്തില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കെട്ടിടനിര്മാണവസ്തുക്കളുടെ ഉയര്‍ന്ന നിരക്ക്, ഉയര്‍ന്നകൂലി, ഭൂമിയുടെ ഉയര്‍ന്ന വില എന്നിവയെല്ലാം പദ്ധതി നടത്തിപ്പിന് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാവണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു.
നാഷണല്‍ ഹൗസിംഗ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സഞ്ജീവ് ശര്‍മ്മ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. കനറാബാങ്ക് ഡെപ്യൂട്ടി ജനറല്‍മാനേജര്‍ ഡോ. ഡി വിദുരൈപാണ്ടി, കേന്ദ്ര പാര്‍പ്പിട നഗരദാരിദ്ര്യലഘൂകരണവകുപ്പ് മന്ത്രാലയം ഡെപ്യൂട്ടിസെക്രട്ടറി ശശികെ.വല്യത്താന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന തല ബാങ്കേഴ്സ് സമിതി കേരളത്തിനുവേണ്ടിഇംഗ്ലീഷിലും മലയാളത്തിലുമായി തയ്യാറാക്കിയ ബുക്ക്ലറ്റുകളുടെ പ്രകാശനവും ക്രഡിറ്റ് ലിങ്ക്ഡ് സബ്സിഡി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ചടങ്ങില്‍ നടന്നു. ദേശീയ ഹൗസിംഗ് ബാങ്കിലെ ഹേമകുമാറും ആര് എന്‍ കാര്‍ത്തികേയനും ക്ലാസ്സുകളെടുത്തു.സംസ്ഥാന സര്‍ക്കാര്‍ ഷെഡ്യൂള്ഡ്കൊമേഴ്സ്യല് ബാങ്കുകള്‍, മേഖലാ ഗ്രാമീണ ബാങ്കുകള്‍, ഭവന വായ്പാസ്ഥാപനങ്ങള്‍, കേരളഹൗസിംഗ് ബോര്ഡ്എന്നിവിടങ്ങളില്നിന്നുള്ള ഉദ്യോഗസ്ഥരും ശില്‍പ്പശാലയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: