കൊച്ചി: പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നത് ഹൈക്കോടതി നിേരാധിച്ചു. ഇവയുടെ പുകയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ് വിലക്ക്. ഇത്തരം മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയാന്‍ കോടതി പോലീസിനോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിര്‍മ്മാണവും ഉപയോഗം തടയണമെന്നും പൊതുസ്ഥലത്ത് പ്ലാസ്റ്റിക് റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ആള് കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. എസ്. സീതാരാമന് നല്കിയ ഹര്ജിയിലാണ്ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന്, ജസ്റ്റീസ് അനു ശിവരാമന് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് എതിരെ പോലീസിന് കേസ് എടുക്കാം. കോടതി വ്യക്തമാക്കി.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നതു മൂലം വന്‍തോതില്‍ മീതേന്‍, കാര്‍ബണ്‍ ഓക്സൈഡുകള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇതു വഴിവെക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. മാലിന്യം കത്തിക്കുന്നത് കാന്‍സറിനു വരെ കാരണമാകാവുന്ന രാസവസ്തുക്കള്‍ അന്തരീക്ഷത്തില്‍ പടരാനുമിടയാക്കും. ഈ സാഹചര്യത്തില്‍ പൊതുസ്ഥലത്ത് ഖരമാലിന്യങ്ങളും പ്ലാസ്സ്റിക് മാലിന്യങ്ങളും കത്തിക്കുന്നവരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: