ന്യൂദല്‍ഹി: അഞ്ചുദിവസം നീണ്ട വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാവിലെ ദല്‍ഹിയില്‍ തിരികെയെത്തി. ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വമുറപ്പാക്കി മടങ്ങിയെത്തിയ മോദിയെ ബിജെപി നേതാക്കള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് റേസ്കോഴ്സ് റോഡിലെ ഔദ്യോഗിക വസതിയിലെത്തിയ മോദി രാവിലെ 10 മണിക്ക് മുമ്പായി 3 സുപ്രധാന യോഗങ്ങളിലും പങ്കെടുത്തു. അവധിയില്ലാതെ രണ്ടുവര്‍ഷമായി തുടരുന്ന പ്രവര്‍ത്തനം വിദേശയാത്രകള്‍ക്ക് ശേഷം മടങ്ങിയെത്തിയിട്ടും മാറ്റമുണ്ടായില്ല.
അഫ്ഗാനിസ്ഥാനില്‍ ഭാരതത്തിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച സൗഹൃദ ഡാമിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത ബഹുമതിയും ലഭിച്ചിരുന്നു. തുടര്‍ന്ന് ഖത്തറിലും സ്വിറ്റ്സര്‍ലന്റിലും സന്ദര്‍ശിച്ച് നിരവധി നിര്‍ണ്ണായക കരാറുകള്‍ പ്രധാനമന്ത്രി ഒപ്പുവെച്ചു. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ സ്വിസ് അധികൃതരുമായി ഭാരതം ധാരണയിലെത്തി.
തുടര്‍ന്ന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത മോദി പാക്കിസ്ഥാന് കേന്ദ്രമാക്കി ഭീകരവാദത്തിന് ലഭിക്കുന്ന സഹായങ്ങളും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെതിരെ അമേരിക്ക പരസ്യ നിലപാടുമായി ഇന്നലെ രംഗത്തെത്തിയതും ശ്രദ്ധേയമായി. തുടര്‍ന്ന് മെക്സിക്കോയിലെത്തിയ മോദി, എന്‍എസ്ജി അംഗത്വത്തിന് മെക്സിക്കോയുടെ പിന്തുണയും ഉറപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: