വാഷിങ്ടണ്‍: ഭാരതത്തില്‍ ഭീകരാക്രമണം നടത്താന്‍ പാക് മണ്ണ് താവളമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടി രാഷ്ട്രങ്ങള്‍ നിര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യുഎസിന്റെ ഈ മുന്നറിയിപ്പ്. പാക്കിസ്ഥാനും ഭാരതവും തമ്മിലുള്ള നയതന്ത്ര ബന്ധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണമെന്നും യുഎസ് വക്താവ് മാര്‍ക് ടോണര്‍ പ്രസ്താവനയില്‍ പറയുന്നു.
ജനുവരിയില്‍ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ അസ്ഥാനത്തെ ഭീകരാക്രമണത്തിനുപിന്നില്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മൊഹമ്മദാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ 26/11 മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായിരുന്നു. അതേസമയം പാക്കിസ്ഥാന് എഫ് 16 യുദ്ധവിമാനം വില്‍ക്കാനുള്ള തീരുമാനം റദ്ദാക്കുമെന്നും യുഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: