ഇസ്ലാമാബാദ്: ഭാരതത്തിന്റെ സൈനിക വളർച്ചയിലുള്ള അതൃപ്തിയും ഭയവും പാക്കിസ്ഥാനെ വേട്ടയാടുമെന്നതിൽ സംശയമില്ല. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹഫീസ് സയ്യീദ് ഇതിന് നല്ല ഒരു ഉദാഹരണമാണ്. ഭാരതവും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെ വളർച്ചയിൽ ഭീകരൻ ഹഫീസ് സയ്യീദ് ഏറെ അതൃപ്തനാണ്. ഭാരതം ആസ്ഥാനമാക്കി അമേരിക്ക പാക്കിസ്ഥാനെതിരെ ഡ്രോൺ ആക്രമണം നടത്തുമെന്നാണ് ഭീകരൻ കഴിഞ്ഞ ദിവസം നിസ്കാര ചടങ്ങിനു ശേഷമുള്ള പൊതു പരിപാടിയിൽ പറഞ്ഞത്.
പാക്കിസ്ഥാനെതിരെ ഡ്രോൺ ആക്രമണം നടത്താൻ അമേരിക്ക ഭാരതത്തിന്റെ വടക്ക് ഭാഗങ്ങളിൽ സങ്കേതങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇത് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിഷേധിക്കാനാകുമോ എന്ന് ഭീകരൻ ചോദിക്കുന്നു. സദുദ്ദേശ്യമായ രീതിയിലല്ല ഭാരത-അമേരിക്കൻ സൈനിക ബന്ധമെന്നും ഭീകരൻ പറഞ്ഞു. ഭാരതവും അമേരിക്കയും തലക്ക് വില പ്രഖ്യാപിച്ച കൊടും ഭീകരനാണ് ഹഫീസ് സയ്യീദ്.
ഭാരതം പാക്കിസ്ഥാനെതിരെ ഡ്രോൺ ആക്രമണം നടത്തുകയാണെങ്കിൽ ഭാരതത്തിനെ മുഴുവൻ ചുട്ടു ചാമ്പലാക്കാനുള്ള ഡ്രോണുകൾ തങ്ങളുടെ പക്കലുണ്ടെന്ന് സയ്യീദ് ഹഫീസ് നേരത്തെ ആക്രോശിച്ചിരുന്നു. ഭാരതത്തിനെതിരെ ആണാവായുധം വരെ പ്രയോഗിക്കാൻ പാക്കിസ്ഥാൻ മുതിരുമെന്ന് സയ്യീദ് ഹഫീസ് പറഞ്ഞിരുന്നു.
ഭാരതം ലോകരാഷ്ട്രങ്ങൾക്കിടയിൽ സാമ്പത്തികമായും സൈനികപരമായും ശക്തിയാർജ്ജിക്കുന്നതിൽ നിരാശയും പേടിയുമാണ് ശത്രുക്കളെ ഇത്തരത്തിൽ പറയാൻ പ്രേരിപ്പിക്കുന്നതെന്ന് ഭാരതത്തിന്റെ പ്രതിരോധ വകുപ്പ് മന്ത്രി മനോഹർ പരീക്കർ പറഞ്ഞു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ ഭാരതം ലോകരാജ്യങ്ങൾക്കിടയിൽ വൻ സ്വാധീനമാണ് ചെലുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ ഭാരതത്തിന് എൻഎസ്ജി അംഗത്വം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെയുഡി എന്ന സംഘടനയുടെ തലവനായ സയ്യീദ് ഹഫീസ് ഭാരതത്തിന്റെ പാക്കിസ്ഥാന്റെയും സമാധാനത്തിന് എപ്പോഴും തടസം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭീകരനാണ്. യുഎൻ ഇയാളുടെ പാർട്ടിയെ ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. 10 മില്ല്യൻ അമേരിക്കൻ ഡോളറാണ് ഹഫീസിന്റെ തലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: