തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ച് അഞ്ജു ബോബി ജോര്‍ജിനെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സര്‍ക്കാരിനെതിരെ അഞ്ജു പ്രവര്‍ത്തിക്കുന്നതിനാലാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
ഭരണസമിതി പിരിച്ചുവിട്ട് സ്പോര്ടസ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള നിയമ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. തെരഞ്ഞെടുപ്പിലൂടെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളെ നിശ്ചയിക്കാന്‍ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നാമനിര്‍ദ്ദേശത്തിലൂടെയാണ് അഞ്ജു ബോബിജോര്‍ജ്ജ് കൗണ്‍സില്‍ പ്രസിഡന്റായത്. കഴിഞ്ഞ സര്‍ക്കാരാണ് നാമനിര്‍ദ്ദേശത്തിലൂടെ അംഗങ്ങളെ നിശ്ചയിക്കുന്ന രീതി നിയമഭേദഗതിയിലൂടെ കൊണ്ടുവന്നത്. ഇതിനു പകരം, പഴയ രീതിയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കും.
സ്പോര്‍ട്സ് കൗണ്‍സില്‍ യോഗം ഈ മാസം 22ന് നടക്കുന്നുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ജു യോഗത്തില്‍ നിന്നും വിട്ടു നില്ക്കാന് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: