വാഷിംഗ്ടൺ: ഭീകരവാദത്തിനെതിരെ പോരാടാൻ പാക്കിസ്ഥാൻ ഭാരതത്തിനോടൊപ്പം നിൽക്കണമെന്ന് അമേരിക്കൻ വക്താവ് മാർക്ക് ടോണർ. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ കോൺഗ്രസിൽ ഭീകരവാദത്തെക്കുറിച്ച് പരാമർശിച്ചതിനെ ന്യായീകരിച്ച് മാധ്യമ പ്രവർത്തകർക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഭാരതവും പാക്കിസ്ഥാനും തമ്മിൽ സൗഹൃദപരമായി മുന്നോട്ട് പോണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. പാക്കിസ്ഥാനും ഭാരതവും ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടണം. സുരക്ഷയുടെ കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ഏറെ അവശ്യമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ ഭീകരവാദം തഴച്ചു വളരുകയാണ് ഇതിനെ ഇല്ലായ്മ ചെയ്യേണ്ടത് പാക്കിസ്ഥാന്റെ കടമയാണ്.
പത്താൻകോട്ട് ഭീകരാക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെടാനിടയുണ്ടായി, ഭാരതത്തിന് ഏറ്റ കനത്ത തിരിച്ചടിയാണിത്, എല്ലാ വിധ അന്വേഷണങ്ങൾക്കും പാക്കിസ്ഥാൻ ഭാരതത്തിനോട് സഹകരിക്കണമെന്നും ടോണർ പറഞ്ഞു. ഭാരതം ഭീകരവാദത്തിനെതിരെ കനത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ പാക്കിസ്ഥാൻ തണുത്ത പ്രതികരണമാണ് എടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീകരവാദത്തിനെതിരെയുള്ള നിലപാടുകളിൽ അമേരിക്ക പൂർണ്ണ പിന്തുണയാണ് നൽകുന്നത്. അദ്ദേഹം അമേരിക്കൻ കോൺഗ്രസിൽ പറഞ്ഞ കാര്യങ്ങൾ അമേരിക്ക ഏറെ ഗൗരവമായിട്ടാണ് കാണുന്നത്. ഭാരതത്തിനൊപ്പം ഭീകരവാദത്തിനെതിരെ പടനയിക്കാൻ അമേരിക്ക പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: