ന്യൂദല്‍ഹി: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ഡീസല്‍ വാഹനനിയന്ത്രണവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ കുറിച്ചുള്ള ആശങ്ക കേന്ദ്രത്തെ അറിയിച്ചു.
ഡീസല്‍ വാഹനനിരോധനം കേരളത്തില്‍ പ്രായോഗികമല്ലെന്ന് ശശീന്ദ്രന് ഗഡ്കരിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനു കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഗഡ്കരി ശശീന്ദ്രനെ അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അങ്ങേയറ്റം സഹകരണ മനോഭാവമാണ് പ്രകടിപ്പിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ മന്ത്രി ശശീന്ദ്രന് മാധ്യമങ്ങളെ അറിയിച്ചു. സിഎന്‍ജി ഉള്‍പ്പെടെയുള്ള മറ്റു മാര്‍ഗങ്ങള്‍ കാലതാമസമില്ലാതെ കേരളം നടപ്പാക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്കു ദേശീയ ഹരിത ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഹൈക്കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തിരുന്നു. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയ വിധിക്കെതിരെ കെഎസ്ആര്‍ടിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: