ചെന്നൈ: തമിഴ് നാട്ടിൽ വിദ്യാർത്ഥികളെ കർപ്പൂരം കത്തിച്ച് ദേഹം പൊള്ളിച്ച അധ്യാപിക പോലീസ് പിടിയിലായി. വില്ലുപുരം ജില്ലയിലെ വൈജയന്തിമാല എന്ന അധ്യാപികയാണ് പഠന നിലവാരം മോശമായതിനാൽ 15ഓളം കുട്ടികളുടെ കാലിൽ കർപ്പൂരം കത്തിച്ച് ശിക്ഷ നൽകിയത്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അധ്യാപികയെ ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വൈജയന്തിമാലയേയും അവർ പഠിപ്പിച്ചിരുന്ന സ്കൂളിലെ ഹെഡ് മാസ്റ്ററേയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: