പത്തനാപുരം: പിടവൂരില്‍ മരം വീണ് രണ്ടുകള്‍ തകര്‍ന്നു. പഴഞ്ഞിക്കടവില് പുത്തന്വീട്ടിലില് ഗംഗാധരന്‍പിള്ളയുടെ വീട് പൂര്‍ണമായി തകര്‍ന്നു.
പ്രായമായ ഗംഗാധരന്‍പിള്ളയും ഭാര്യ പുഷ്പമണിയമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സമീപത്തെ പുരയിടത്തില്‍ നിന്ന അഞ്ഞിലി കടപുഴകി വീഴുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വീടിന്റെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. മേല്‍ക്കൂര തകരുകയും ഭിത്തിയില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. പിടവൂര്‍ വില്ലേജില്‍ നിന്നും ഉദ്യോഗസ്ഥരെത്തി. പിടവൂര്‍ സ്വദേശിയായ ബേബിയുടെ വീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കല്ലടയാറ്റിലെ ജലനിരപ്പും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. മഴയിലും ശക്തമായ കാറ്റിലും പത്തനാപുരം താലൂക്കില്‍ നിരവധി വീടൂകളാണ് തകര്‍ന്നത്. തലവൂര്‍ പുത്തന്‍വിള വീട്ടില്‍ ഗംഗാധരന്, വിളക്കുടി കാര്യറ കുന്നത്തൂര്‍ വീട്ടില്‍ തങ്കമ്മ, ഫാത്തിമ മന്‍സിലില്‍ സബീന, പട്ടാഴി കന്നിമേല്‍ അടക്കാമരക്കുഴി ഭവാനി, തെക്കേതേരി അമ്പാടിയില്‍ ശിവശങ്കരന്, മീനം ചരുവിള പുത്തന്‍ വീട്ടില്‍ ഗോമതിയമ്മ, പട്ടാഴി വടക്ക് കടുവാത്തോട് അനീഷ് മന്‍സിലില്‍ നിസാര്‍, പത്തനാപുരം പാതിരിക്കല്‍ ശാസ്താംകാവ് അമ്പലത്തിന് സമീപം ലക്ഷംവീട് കോളനിയില്‍ ശിവാനി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ കൂറ്റന്‍ ആഞ്ഞിലിമരം കടപുഴകി വീണാണ് തകര്‍ന്നത്. വിളക്കുടി മഞ്ഞമണ്‍കാലയില്‍ രണ്ട് കിണറുകള്‍ ഇടിഞ്ഞുതാണു. പിറവന്തൂര്‍ പഞ്ചായത്തിലെ കുരിയോട്ട് മലയില്‍ ഭിത്തി ഇടിഞ്ഞുവീണ് രണ്ട് വീടുകളുടെ ഭിത്തിക്ക് കേടുപറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: