തിരുവനന്തപുരം: നടന് കലാഭവന്‍ മണിയുടെ മരണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. എസ്പി ഉണ്ണിരാജിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്.
മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ പുരോഗതി പരിശോധിച്ച ഡിജിപി ലോക്നാഥ് ബെഹ്റ തന്നെയാണ് സിബിഐ അന്വേഷണം നിര്‍ദ്ദേശിച്ചത് എന്നാണ് വിവരം. ആഭ്യന്തര സെക്രട്ടറിയും ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു. ഇതോടെയാണ് മുഖ്യമന്ത്രി കേസ് സിബിഐ അന്വേഷിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത്.
കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് ഹൈദരാബാദിലെ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. അതിന് ശേഷവും അന്വേഷണത്തിന്റെ കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.
സ്വാഭാവിക മരണമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെതിരെ മണിയുടെ കുടുംബം പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിലുള്ള കുടുംബത്തിന്റെ ആശങ്കയും സംശയവും മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
മരണത്തില്‍ ബന്ധുക്കളുടെ സംശയവും അറിയപ്പെടുന്ന നടന് എന്ന പരിഗണനയും മുന്‍നിര്‍ത്തി കേസ് സിബിഐക്ക് വിടാനാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ചാലക്കുടി പുഴയ്ക്കരികിലുള്ള കലാഭവന്‍ മണിയുടെ ‘പാഡി’ എന്ന കേന്ദ്രത്തില്‍ വച്ചായിരുന്നു കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2016 മാര്‍ച്ച് ആറിന് മണി മരിച്ചു. അന്ന് തന്നെ മണിയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഉണ്ടായിരുന്നു.
മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് വാറ്റുചാരായം സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നു. ഇതിനിടെയാണ് ഹൈദരാബാദില്‍ നിന്നുളള ലാബ് റിപ്പോര്‍ട്ടും പുറത്ത് വന്നത്. ഇത് പ്രകാരം മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: