കഴിഞ്ഞ് സീതാദേവിയെ വീണ്ടെടുത്ത് ശ്രീരാമസംഘം അയോധ്യയില്‍ തിരിച്ചെത്തി. അതിനുശേഷം അയോധ്യയില്‍ രാത്രിസമയത്ത് പ്രത്യേകരീതിയിലുള്ള ഒരു ശബ്ദം കേട്ടു തുടങ്ങി.
ഈ ശബ്ദം പതിവായപ്പോള്‍ ജനങ്ങള്‍ വസിഷ്ഠമഹര്‍ഷിയുടെ സമീപം ചെന്നു പരാതി പറഞ്ഞു. ഇതിനു മറുപടിയായി മഹര്‍ഷി പറഞ്ഞു:
“രാവണന്റെ മരണ സമയത്ത് അദ്ദേഹം ശ്രീരാമനോടു ഒരു വരം ആവശ്യപ്പെട്ടിരുന്നു. ആളുകള്‍ തന്നെ എന്നും സ്മരിക്കണം എന്നായിരുന്നു ആ വരം. ഈ ആവശ്യം കേട്ടപ്പോള്‍ രാമന് പറഞ്ഞത്, രാവണന്റെ ശരീരം ദഹിപ്പിക്കുന്ന ശബ്ദം വളരെക്കാലം സ്പ്തദ്വീപുകളിലുമുള്ള ആളുകള്‍ കേട്ടുകൊണ്ടിരിക്കും.”
രാമന് അന്നു നല്കിയ വരമനുസരിച്ചാണ് നിത്യവും രാത്രി ജനങ്ങള്‍ കേള്‍ക്കുന്ന ശബ്ദമെന്നും വസ്ിഷ്ഠമഹര്ഷി പറഞ്ഞു.
തുടര്‍ച്ചയായി ബ്രഹ്മഹത്യ നടത്തിക്കൊണ്ടിരുന്ന രാവണന്റെ ശരീരം ഇപ്പോഴും ജ്വലിച്ചു കൊണ്ടിരിക്കുകയാണത്രെ! ഹനുമാന് ദിവസംതോറും നൂറുഭാരം വിറക് രാവണന്റെ ചിതയില്‍ നിക്ഷേപിക്കാറുണ്ടെന്നും വിശ്വസിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: