അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക്, തെക്ക്, പുറക്കാട് പഞ്ചായത്തുകളില്‍ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്ന് തീരവാസികള്‍ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങള്‍ ബിജെപി എംപി പ്രൊഫ. റിച്ചാര്‍ഡ് ഹേ സന്ദര്‍ശിച്ചു.
കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ അനുഭവിക്കുന്ന വിഷമതകള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം ദുരിതബാധിതര്‍ക്ക് ഉറപ്പു നല്കി. രാവിലെ വണ്ടാനം, നീര്‍ക്കുന്നം,അമ്പലപ്പുഴ,പഴയങ്ങാടി ഭാഗങ്ങളും ഉച്ചയ്ക്കുശേഷം കരൂര്‍, പായല്‍ കുളങ്ങര ഭാഗങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. കടല്‍ഭിത്തി ഇല്ലാത്തതിനെ തുടര്‍ന്ന് വീട് തകര്‍ന്നവരും, വീട് നഷ്ടപെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരും അദ്ദേഹത്തെ കണ്ട് സങ്കടങ്ങള്‍ പറഞ്ഞു.
ഇവിടെ നിന്നും വോട്ടു വാങ്ങി ജയിച്ചു പോയ എംപി ഒരിക്കല്‍ പോലും കടല്‍ക്ഷോഭ മേഖല സന്ദര്‍ശിക്കാന്‍ തയാറാകാത്ത കാര്യവും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.രാവിലെ പത്തുമണിയോടെ ആരംഭിച്ച സന്ദര്‍ശനം വൈകിട്ട് അഞ്ചു വരെ നീണ്ടു. തുടര്‍ന്ന് അദ്ദേഹം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. കടല്‍ക്ഷോഭത്തിന്റെ ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ടെക്സ്റ്റൈല്‍സ് ട്യൂബ് ഉപയോഗിച്ച് ചെയ്ത കടല്‍ഭിത്തിയും അദ്ദേഹം കണ്ടു. ഇതിന്റെ സാദ്ധ്യതകള്‍ പഠിച്ച് കേന്ദ്രകൃഷി മന്ത്രിയുമായി ചര്‍ച്ച നടത്തി കൂടുതല്‍ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി. ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എല്‍. പി. ജയചന്ദ്രന്, ജില്ലാ വൈസ്പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി എം. കെ. പ്രദീപ്, ജില്ലാ പ്രസിഡന്റ് ഡി. സുരേഷ്, ജില്ലാ സെക്രട്ടറി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി വി. ശ്രീജിത്ത്, സെക്രട്ടറി പി. ലിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ സി. ഷാജി, സി. പ്രദീപ്, ബിന്ദു ഷാജി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ ബിജു സാരംഗി, സന്തോഷ് സന്നിധി, അജു പാര്‍ത്ഥസാരഥി, ജനറല്‍ സെക്രട്ടറിമാരായ എം. രാജന്, സി. വിജയ്മോഹന്‍, ഷാംജി പെരുവത്ര, ബിഎംഎസ് മേഖലാ പ്രസിഡന്റ് എസ്. രാജേന്ദ്രന്, ഡി. ഭുവനേശ്വരന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: