ആലപ്പുഴ: മുന്‍ വര്‍ഷത്തെ നെഹ്റുട്രോഫി ജലോത്സവം ചെലവുചുരുക്കി നടത്തിയെങ്കിലും നഷ്ടം ഒഴിവാക്കാന്‍ കഴിഞ്ഞില്ല, സ്പോണ്‍സര്‍മാര്‍ ജലമേളയെ തഴയുന്നത് പ്രധാന പ്രതിസന്ധിയെന്ന് വിലയിരുത്തല്‍. നെഹ്റു ട്രോഫി ബോട്ട്റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറല്‍ ബോഡി യോഗത്തില്‍ മുന്‍വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ അവതരിപ്പിച്ചു.
1,37,35,918 രൂപ ചെലവുണ്ടായപ്പോള് 1,32,31,172 രൂപ മാത്രമാണ് വരവുണ്ടായത്, അതായത് കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 5,04,746 രൂപയാണ്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചെലവ് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. തൊട്ടു മുന്‍വര്‍ഷത്തെ ചെലവ് ഒരുകോടി തൊണ്ണൂറുലക്ഷം രൂപയായിരുന്നു. കോംപഌമെന്ററി പാസ് നല്‍കിയില്ല എന്ന പ്രത്യേകത കൂടി 2015ലെ മേളയ്ക്കുണ്ട്.
ടിക്കറ്റ് വരവ് വര്‍ധിപ്പിക്കാന്‍ സൊസൈറ്റിക്ക് കഴിഞ്ഞു. 2015ല്‍ 60 ലക്ഷം രൂപ ടിക്കറ്റ് വരവ് ഉണ്ടായപ്പോള്‍ 2014 ല്‍ ഇത് 34 ലക്ഷം മാത്രമായിരുന്നു. ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍ എത്താത്തത് ജലോത്സവ നടത്തിപ്പിനെ സാരമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണയും ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ല. കണക്കുകള്‍ പാസ്സാക്കിയ ശേഷം നിലവിലെ കമ്മറ്റി പിരിച്ചുവിട്ട് പുതിയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇതിനുള്ള സാവകാശം ലഭിക്കുമോയെന്ന് കണ്ടറിയണം.
രാഷ്ട്രീയക്കാരെ കുത്തിത്തിരുകി ബോട്ട്ക്ളബുകളെയും തുഴച്ചിലുകാരെയും ഒഴിവാക്കുന്ന സമീപനമാണ് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇവിടെ നടക്കുന്നത്. പുതിയ സര്‍ക്കാര്‍ വന്ന സാഹചര്യത്തില്‍ പുതിയ കമ്മറ്റി രൂപവത്കരണം വൈകുന്നത് ജലോത്സവ നടത്തിപ്പിനെ സാരമായി ബാധിക്കും. കമ്മറ്റി രൂപവത്ക്കരണവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 14ന് മുമ്പ് നല്കണന്നെ് ജില്ലാ കളക്ടര്‍ അറിയിച്ചു. മാറ്റങ്ങളോടെയുള്ള പുതിയ കമ്മറ്റിയുടെ ജനറല്‍ ബോഡി യോഗം ഈ മാസം 25ന് രണ്ടരയ്ക്ക് ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: