ചേര്‍ത്തല: പെയ്ത്തുവെള്ളം കടലിലേക്കൊഴുക്കുന്ന പ്രധാന മാര്‍ഗ്ഗമായ അന്ധകാരനഴി പൊഴി മുറിക്കല്‍ വിജയിക്കാത്തതിനാല്‍ താലൂക്കിലെ വെള്ളപൊക്കത്തിനു പരിഹാരമാകുന്നില്ല. കഴിഞ്ഞ നാലു ദിവമായി താലൂക്കിലെ തീരദേശം ഉള്‍പെടുന്ന സ്ഥലങ്ങള്‍ വെള്ളത്തിലാണ്. 3000ത്തിലധികം വീടുകളാണ്വെള്ളത്തിലായിരിക്കുന്നത്. പലതവണ ജെസിബി കൊണ്ട് മണ്ണുമാറ്റിയിട്ടും പൊഴിയിലൂടെ വെള്ളം ഒഴുക്കിവിടാന്‍ കഴിയാത്തതാണ് പ്രശ്നമായിരിക്കുന്നത്. മന്ത്രി പി.തിലോത്തമന് അന്ധകാരനഴി സന്ദര്‍ശിച്ച് പൊഴി മുറിക്കാന്‍ ആവശ്യമായ കാര്യങ്ങല്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഇറിഗേഷന്‍ വകുപ്പ് തികഞ്ഞ പരാജയമായി മാറിയിരിക്കുകായാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. താലൂക്കില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 1500 ലധികം കുടുംബങ്ങള്‍ കഴിയുകയാണ്. കൃഷിയിടങ്ങളും വെള്ളത്തില്‍ മുങ്ങി നാശമുണ്ടായിട്ടുണ്ട്. നഗരസഭ ഒന്നാം വാര്‍ഡ് വരവനാട്ട് നികര്‍ത്തില്‍ വി.ആര്.കുഞ്ഞപ്പന്റെ കയര്ഫാക്ടറിയില വെള്ളം കയറി. കയറുല്പന്നങ്ങള്ക്കു നാശം വന്നി്ട്ടുണ്ട്.താലൂക്കിന്റെ വടക്കന്‍ മേഖലയില്‍ വെള്ളകെട്ട് രൂക്ഷമായി. ജനജീവിതം ദുസഹമായി. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലായി. പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി തുടങ്ങിയ പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് ഏറെ ദുരിതം വിതച്ചത്. മേഖലയിലെ വീടുകളടക്കം വെള്ളത്തിലാണ്. വേമ്പനാട്ട് കായലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മഴവെള്ളം ഒഴുകി പോകാന്‍ വഴിയില്ലാത്തതാണ് ഇതിന് കാരണം. കുളങ്ങളും തോടുകളും വ്യാപകമായി നികത്തിയതും വെള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: