ആലപ്പുഴ: തുടര്‍ച്ചയായുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയെ ബാധിക്കുന്നു. ഹൗസ്ബോട്ട് യാത്രയ്ക്കെത്തുന്നവരെ കാന്‍വാസ് ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് പലപ്പോഴും സംഘര്‍ഷങ്ങളില്‍ കലാശിക്കുന്നത്. ഒരു വിഭാഗം സാമൂഹ്യ വിരുദ്ധര്‍ ഈ മേഖല കയ്യടിക്കിയിരിക്കുകയാണ്.
സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കി ഗൈഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇടനിലക്കാര്‍ സഞ്ചാരികളെ തടഞ്ഞു നിര്‍ത്തുകയും ഇവര്‍ പറയുന്ന ഹൗസ്ബോട്ടുകളില്‍ യാത്ര ചെയ്യേണ്ടിവരുന്നതും പുന്നമടയിലെ പതിവുകാഴ്ചയാണ്. ഇതിനു വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും പലപ്പോഴും അക്രമിക്കാനും ശ്രമിക്കുന്നു.
ഏജന്റുമാര്‍ ഉയര്‍ന്ന തുക സഞ്ചാരികളില്‍നിന്ന് വാങ്ങുമെങ്കിലും അതിനനുസരിച്ചുള്ള സേവനങ്ങള്‍ ഹൗസ്ബോട്ടില്‍ ലഭിക്കാത്തതുമൂലം ജീവനക്കാരും സഞ്ചാരികളും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാകുന്നുണ്ട്. സഞ്ചാരിയില്‍നിന്ന് വാങ്ങുന്നതിന്റെ പകുതി തുക മാത്രമാണ് പലപ്പോഴും ഹൗസ്ബോട്ട് ഉടമയ്ക്ക് ലഭിക്കുന്നത്.
ഇതാണ് സേവനങ്ങളില്‍ കുറവുണ്ടാകാന്‍ കാരണം. എന്നാല്‍ സഞ്ചാരികള്‍ക്ക് ഇത് മനസിലാകാറുമില്ല. ഏജന്റുമാര്‍ പണം വാങ്ങിയതുമൂലം ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട വിനോദസഞ്ചാരികള്‍ തങ്ങളുടെ അനുഭവങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് വിനോദസഞ്ചാരമേഖലയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതമാണുണ്ടാക്കുന്നത്.
പുന്നമടയിലേയും പരിസരപ്രദേശങ്ങളിലെയും അനധികൃത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഡിടിപിസി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പരിശീലനം നല്കി അംഗീകൃത ഗൈഡുകളാക്കിയിരുന്നു.
ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടും ഇടനിലക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. പുന്നമടയിലേയും പരിസരപ്രദേശങ്ങളിലെയും പോലീസ് ഇടപെടല്‍ ഫലപ്രദമല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
യഥാര്‍ത്ഥത്തില്‍ ആലപ്പുഴയിലെ ടൂറിസം മേഖല ക്വട്ടേഷന്‍ സംഘങ്ങളുടെയും ചില കുത്തകകളുടെയും ആധിപത്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: