ഹൈദരാബാദ്: മാംസാഹാരികള്‍ ഏറ്റവും കൂടുതല്‍ തെലങ്കാനയിലെന്ന് സര്‍വ്വേ. ഇവിടുത്തെ 99 ശതമാനം പേരും മാംസാഹാരികളാണെന്നാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് സര്‍വ്വേ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. തെലങ്കാനയിലെ 98.8 ശതമാനം പുരുഷന്മാരും 98.6 ശതമാനം സ്ത്രീകളും നോണ്വെജിറ്റേറിയനുകളാണ്.
പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ഒഡീഷ, കേരളം എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. കേരളത്തില്‍ 97 ശതമാനം പേരും മാംസാഹാരികളാണെന്നാണ്(97.4 ശതമാനം സ്ത്രീകള്‍, 96.6 ശതമാനം പുരുഷന്മാര്) സര്‍വ്വേയുടെ കണ്ടെത്തല്‍.
വെജിറ്റേറിയന്മാര് കൂടുതല്‍ രാജസ്ഥാനിലാണ്. പഞ്ചാബിനും ഹരിയാനയ്ക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. എന്നാല്‍ രാജ്യമൊട്ടാകെ മാംസാഹാരികളുടെ എണ്ണം കുറഞ്ഞുവരികയാണ്. 2004ല്‍ നോണ്വെജിറ്റേറിയന്മാര് 75 ശതമാനമായിരുന്നു. 2014ല്‍ ഇത് 71 ശതമാനമായി.
തെലങ്കാനക്കാര്‍ പ്രാതലിനു പോലും ആട്ടിറച്ചിയും ചിക്കനുമാണ് കഴിക്കുന്നത്. ഭക്ഷണ രീതിയെക്കുറിച്ച് പഠിക്കുന്ന സവ്യസാചി റേ ചൗധരി പറഞ്ഞു. മൃഗങ്ങളുടെ വൃക്ക, തലച്ചോറ്, പന്നിക്കാല് എന്നിവ കഴിക്കുന്നവരുമുണ്ട്. മുയല്, എമു തുടങ്ങിയവയേയും ഭക്ഷണമാക്കുന്നവരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: