എരുമേലി: പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്ന കൊടിത്തോട്ടം പാറമടയുടെ ഖനനാനുമതി സംസബന്ധിച്ച് സബ്കമ്മിറ്റി 13ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. കൊടിത്തോടും പാറമട അനുമതി സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റിയില്‍ വന്ന അപേക്ഷയില്‍ ചില അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അപേക്ഷ അന്വേഷിക്കാന്‍ സബ്കമ്മിറ്റിയെ നിയോഗിച്ചത്. പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറായി ഏഴംഗ സബ്കമ്മിറ്റിയാണ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ കൊടിത്തോടും പാറമടക്ക് പ്രവര്‍ത്തനാനുമതി നല്കുന്നതില് ഭരണകക്ഷിക്കുള്ളിലും പ്രതിപക്ഷത്തും ശക്തമായ എതിര്‍പ്പാണുള്ളത്. പാറമടക്ക് അനുമതി നല്കിയാല് പരിസ്ഥിതി പ്രതിസന്ധി ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുമെന്ന ആശങ്കയിലാണ് ഭരണപക്ഷം. എ്ന്നാല്‍ സബ്കമ്മിറ്റിയെ നിയോഗിച്ച് അന്വോഷണ റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള നീക്കത്തിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും അംഗങ്ങള്‍ തന്നെ പറയുന്നു. സബ്കമ്മിറ്റിയെ നിയോഗിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കമ്മിറ്റി കൂടാനോ, റിപ്പോര്‍ട്ടിന്റെ പ്രാഥമിക നടപടികള്‍ നടത്താനോ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്. കൊടിത്തോട്ടം പാറമടയ്ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ നടപടി. ഇതിനിടയ്ക്കാണ് പാറമട ഖനനാനുമതിക്കായി പഞ്ചായത്തില്‍ അപേക്ഷയും എത്തിയത്. എന്നാല്‍ കൊടിത്തോട്ടം പാറമടക്ക് പ്രവര്‍ത്തനാനുമതി കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി നല്‍കിയിരുന്നതായും പറയുന്നു. ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ച കൊടിത്തോട്ടം പാറമട കേസില്‍ എല്‍ഡിഎഫ് നേതൃത്വം നല്കുന്ന പഞ്ചായത്തും അകപ്പെട്ടിരിക്കുകയാണെന്നും രാഷ്ട്രീയ നേതാക്കളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: