ന്യൂദല്‍ഹി: വിമാനയാ്രത ജനകീയവും ചെലവു കുറഞ്ഞതുമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ വ്യോമയാനനയം പ്രഖ്യാപിച്ചു.ജനാഭിപ്രായമറിയാന്‍ പുതിയ പരിഷ്ക്കാരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
പുതിയ നിര്‍ദ്ദേശങ്ങള്‍
1. റദ്ദുചെയ്ത ടിക്കറ്റുകളുടെ തുക 15 ദിവസത്തിനകം യാത്രക്കാര്‍ക്ക് മടക്കി നല്‍കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിമാനക്കമ്പനികളോട് കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. ടിക്കറ്റുകള്‍ പോര്‍ട്ടല്‍ വഴിയോ ഏജന്റുമാര്‍ വഴിയോ ബുക്ക്ചെയ്തതായാലും ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്ന് കേന്ദ്ര വേ്യാമയാന മന്ത്രി പി. അശോക് ഗജപതിരാജുവിന്റെ നിര്‍ദ്ദേശം.
2. പരിധിയിലേറെ ബുക്കിങ്ങ് ഉള്ളപ്പോള്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ്ങ് നിഷേധിച്ചാല്‍ 20,000 രൂപവരെ നഷ്ടപരിഹാരം നല്‍കേണ്ടിവരും.
3. വിമാനം റദ്ദു ചെയ്യുമ്പോള്‍ നിര്‍ദ്ദിഷ്ട യാത്രാ സമയത്തിന് 24മണിക്കൂര്‍ മുമ്പ് അക്കാര്യം യാത്രക്കാരെ അറിയിച്ചിരിക്കണം. അല്ലാത്തപക്ഷം 10, 000 രൂപ വരെയാകും നഷ്ടപരിഹാരം.
4. യാത്രക്കാര്‍ക്ക് കൂടെ കൊണ്ടുപോകാവുന്ന 15 കിലോയ്ക്ക് പുറമെയുള്ള സാധനങ്ങള്‍ക്ക്, ഓരോ കിലോയ്ക്കും 100 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല.
5. അംഗപരിമിതര്‍ക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നിയന്ത്രണങ്ങളില്‍ ഭേദഗതി.
6. സീറ്റുകളേക്കാള്‍ കൂടുതല്‍ ബുക്കിംഗ് എടുത്താല്‍ യാത്രക്കാരനെ മറ്റൊരു വിമനത്തില്‍ കയറ്റിവിടാനുള്ള ബാധ്യത വിമാനക്കമ്പിനിക്ക്.
7. കാന്സലേഷന്കൂലി ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടരുത്.
8. ടിക്കറ്റ് നിരക്കിനൊപ്പം വാങ്ങിയ നികുതി, ലെവി തുടങ്ങിയവ മടക്കി നല്‍കണം.
9. യാത്ര മുടങ്ങിയാല്‍ പകരം വിമാനം 24 മണിക്കൂറിനുള്ളിലാണെങ്കില്‍ നിരക്കിന്റെ 200 ശതമാനമോ പതിനായിരം രൂപയോ ഏതാണോ കുറവ് അതു നല്‍കണം.
10. പ്രത്യേക ഓഫറുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും മടക്കി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: