ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ബിജെപിയുടെ സഭയിലെ അംഗസംഖ്യയില്‍ വര്‍ദ്ധനവ്.
ഇന്നലെ ബിജെപിയുടെ 18 പേര് വിജയിച്ചു. ഇതോടെ രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 49ല്‍ നിന്നും 54ആയി വര്‍ദ്ധിച്ചു. കോണ്‍ഗ്രസിന്റെ അംഗസംഖ്യയില്‍ 5പേരുടെ കുറവുണ്ടായി.’മല്‍സരം നടന്ന രാജസ്ഥാനിലെ നാലു സീറ്റുകളിലും ഢാര്‍ഖണ്ഡിലെ രണ്ടു സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്.കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് മൂന്നു സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ബിജെപി ഒരു സീറ്റ് നേടി.
മധ്യപ്രദേശില്‍ രണ്ടിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസ് സ്വതന്ത്രനും ജയിച്ചു. ഹരിയാനയിലെ രണ്ടു സീറ്റും ബിജെപി നേടി.
കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഢ്, ഹരിയാന എന്നിവിടങ്ങളില്‍ ശക്തമായ മത്സരമാണ് നടന്നത്. ഉത്തര്‍പ്രദേശിലാണ് കനത്ത മത്സരം നടക്കുന്നത്. 11 ഒഴിവുകളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ്. സമാജ് വാദി പാര്‍ട്ടി 7, ബിഎസ്പി 1, ബിജെപി-1, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത്. ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രിതി മഹാപാത്ര കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് വലിയ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയിക്കാനായില്ല. മധ്യപ്രദേശില്‍ രണ്ടു സീറ്റുകളില്‍ ബിജെപി വിജയിച്ചു. ഝാര്‍ഖണ്ഢിലും ഹരിയനയിലും ബിജെപി രണ്ടു സീറ്റുകള്‍ വീതം നേടി.
കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ജയിച്ചവരില്‍ പെടുന്നു. രാജസ്ഥാനില്‍ നാലു സീറ്റുകളും ബിജെപിക്കു തന്നെയാണ് ലഭിച്ചത്.
കേന്ദ്രറെയില്‍മന്ത്രി സുരേഷ് പ്രഭു, ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എന്നിവരടക്കം 30 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചു. ഇതില്‍ ആറു കേന്ദ്രമന്ത്രിമാരും വിജയിച്ചു.
ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയും മുതിര്‍ന്ന അഭിഭാഷകന് രാംജത് മലാനിയും ആര്‍ജെഡി ടിക്കറ്റില്‍ ബീഹാറില്‍ നിന്നും വിജയിച്ചിട്ടുണ്ട്. ശാസ്ത്രസാങ്കേതിക സഹമന്ത്രി സത്യനാരായണ ചൗധരി ആന്ധ്രയില്‍ നിന്നും വിജയ് സായ് റെഡ്ഡി തെലങ്കാനയില്‍ നിന്നും സഭയിലെത്തി. മുന്‍കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് അംബികാ സോണി, ശിവസേനയുടെ സഞ്ജയ് റാവത്ത്, ജെഡിയു നേതാവ് ശരത് യാദവ്, ബിജെപിയുടെ ഗോപാല്‍ നാരായണ്‍ സിങ് എന്നിവരും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: