ശ്രീകാര്യം: ചാവടിമുക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എടിഎം കൗണ്ടറിലെ മെഷീന് തുറന്ന് കിടന്നത് മണിക്കൂറുകളോളം പോലീസിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി. ശനിയാഴ്ച രാവിലെ കൗണ്ടറില്‍ നിന്നും പണമെടുക്കാനെത്തിയ ആള് കൗണ്ടര്‍ തുറന്ന് കിടക്കുന്നത് കണ്ട് ഉടന്‍ ശ്രീകാര്യം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ മോഷണം നടന്നു എന്നു കരുതി എടിഎം കൗണ്ടറില്‍ ഉണ്ടായിരുന്ന നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എഞ്ചിനീയറിംഗ് കോളേജ് ജങ്ഷനിലുള്ള എസ്ബിടി ശാഖയിലെത്തിയെങ്കിലും ബാങ്ക് അവധിയായതിനാല്‍ ബാങ്ക് അധികൃതരെയും അറിയിക്കുവാന്‍ കഴിഞ്ഞില്ല. സംഭവം അറിഞ്ഞ് കഴക്കൂട്ടം സൈബര്‍ സെല്‍ എസി അനില്‍കുമാറും സ്ഥലത്തെത്തി പരിശോധിച്ചു. തുടര്‍ അന്വേഷണത്തില്‍ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ മെഷീന് പ്രവര്ത്തിക്കാത്തതിനാ
ല്‍ സര്‍വ്വീസ് നടത്തുന്ന ജീവനക്കാര്‍ വന്ന് അറ്റകുറ്റപണികള്‍ നടത്തിയിരുന്നുവെന്നും പണികള്‍ തീരാത്തതിനാല്‍ മെഷീന് തുറന്നിടുകയായിരുന്നുവെന്നുമറിഞ്ഞു. മെഷീന് തകരാറായത് അറിയിക്കാന്‍ ബോര്‍ഡ് സ്ഥാപിക്കാത്തതുമൂലമാണ് മോഷണം നടന്നു എന്നു കരുതി സമീപവാസികളും പണമെടുക്കാന്‍ എത്തിയവരും പോലീസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം നീണ്ട അന്വേഷണത്തിലാണ് ആശങ്ക മാറിയത്. സംഭവമറിഞ്ഞ് നാട്ടുകാരും കാല്‍നടയാത്രക്കാരുമുള്‍പ്പെടെ നിരവധി സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. എന്നാല്‍ രാത്രി വൈകിയും ബാങ്ക് അധികൃതരോ സര്‍വ്വീസ് ഏജന്‍സിയോ പോലീസുമായി ബന്ധപ്പെട്ടിട്ടില്ല. ശനിയാഴ്ച രാത്രി ഏറെ വൈകിയിട്ടും അധികൃതര്‍ എത്താത്തതിനാല്‍ എടിഎം മെഷീന് തുറന്ന് കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: