കാബൂള്‍: അഫ്ഗാന് താലിബാന് തീവ്രവാദികളുടെ ക്രൂരത വീണ്ടും. ഫസല്‍ അഹമ്മദ് എന്ന 21കാരനെ താലിബാന് തീവ്രവാദികള്‍ ജീവനോടെ തൊലിയുരിഞ്ഞ് കൊലപ്പെടുത്തി. അഫ്ഗാനിലെ ഘോര്‍ പ്രവിശ്യയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
കൊല്ലപ്പെട്ട ഫസല്‍ അഹമ്മദിന്റെ അകന്ന ബന്ധു ഡിസംബറില്‍ മുന്‍ താലിബാന് കമാന്‍ഡറെ വധിച്ചതില്‍ പങ്കാളിയായിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇയാളെ ജീവനോടെ തൊലിയുരിഞ്ഞതെന്നാണ് സൂചന.
സംഭവം പ്രദേശത്തുനിന്നുള്ള പാര്‍ലമെന്റ് അംഗം റുഖിയ നഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: