ന്യൂദല്‍ഹി: ദല്‍ഹി നിസാമുദ്ദീന്‍ മേഖലയില്‍ ഓടുന്ന കാറിനുള്ളില്‍ ഇരുപത്തിമൂന്നുകാരി കൂട്ടമാനഭംഗത്തിനിരയായി. ശനിയാഴ്ച രാത്രി ദല്‍ഹി പോലീസ് ആസ്ഥാനത്തിന് അടുത്താണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റിലേക്ക് പോവുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ സമീപത്തായി കാര്‍ നിര്‍ത്തിയ മൂന്നംഗ സംഘം വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, യുവതി കയറാന്‍ തയാറായില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് കാറില്‍ കയറ്റികൊണ്ടു പോവുകയായിരുന്നു. രണ്ട് മണിക്കൂറിനുശേഷം യുവതിയെ സണ്‍ലൈറ്റ് കോളനിയിലെ മേല്‍പാലത്തിന് സമീപം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു പേരെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: