ഗവിജാതന് എന്നമുനികുമാരന് അതീവ തപഃശക്തിയുള്ള ഭക്തനായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് ധ്യാനിച്ചിരിയ്ക്കുന്നനേരത്ത് നായാട്ടിനായി വനത്തിലെത്തിയ പരീക്ഷിത്ത് മഹാരാജാവ് ദാഹത്താല്‍ അത്യന്തം വലഞ്ഞിരുന്നു. അങ്ങനെ വനത്തിനകത്തേക്കുചെന്നുശാന്തമായ ആവനപ്പദേശത്ത് ഒരിടത്ത് ധ്യാനിച്ചിരുന്ന മുനിയോട് ദാഹജലം ചോദിച്ചു. മുനിയാകട്ടെ അഗാധമായധ്യാനത്തിലായതിന്നാല് ഇതൊന്നും അറിഞ്ഞതേയില്ല.
തപസ്സില്‍ അങ്ങനെ മുഴുകിയിരിയ്ക്കയായിരുന്നു. പരീക്ഷിത്ത് രാജാവ് വീണ്ടും വീണ്ടും ആമുനിയോട് ചോദിച്ചു. മറുപടികിട്ടാഞ്ഞതിന്നാല് ദേഷ്യത്തോടെ അവിടെ കിടന്നിരുന്ന ഒരു ചത്ത് പുഴുവരിക്കുന്നപാമ്പിനെ മുനിയുടെ കഴുത്തില്‍ തോണ്ടിയിട്ട് പരീക്ഷിത്ത് അവിടെനിന്നും പോയി.
കുറെക്കഴിഞ്ഞ് അതുവഴിവന്ന മകന് ധ്യാനത്തിലിരിയ്ക്കുന്ന അച്ഛനൊരു ചത്തപാമ്പിനെ അണിഞ്ഞിരിയ്ക്കുന്നതുകണ്ടു. ഇതുകണ്ട് സഹിയ്ക്കാന്‍ വയ്യാതെ പൊട്ടിത്തെറിച്ചു. എന്റെ അച്ഛനെ ഇതുപോലെ അപമാനിച്ചവന് ആരായാലും ഇന്നേയ്ക്ക് ഏഴാംനാള്‍ തക്ഷകന്റെ ദംശനമേറ്റ് മരിയ്ക്കട്ടെ എന്ന് കഠിനമായി ശപിച്ചു. തപസ്സില്‍ നിന്നും ഉണര്ന്നമുനി അവിടെ നടന്ന സംഭവങ്ങളെല്ലാം അറിഞ്ഞു. മകന്റെ ശാപം ഓര്‍ത്ത് വ്യസനിയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: