ലങ്കയിലെത്തുവാന് വാനരസൈന്യം സേതുബന്ധനം നടത്തുന്ന സമയം. വിശ്വകര്‍മ്മാവിന്റെ പുത്രന് നളനായിരുന്നു സേതുനിര്മാണത്തിന്റെ ചുമതല. തന്റെ കൈകൊണ്ട് വെള്ളത്തില്‍ എറിയുന്ന ഏതു വസ്തുവും പൊങ്ങിക്കിടക്കുമെന്നു നളനു വരം ലഭിച്ചിരുന്നു. ഇതുകൊണ്ടു തന്നെ നളനു തെല്ല് അഹങ്കാരവുമുണ്ടായിരുന്നു. ഇക്കാര്യം ശ്രീരാമന്റെ ശ്രദ്ധയില്‍പ്പെട്ടു. നളന്റെ ഗര്‍വം തീര്‍ക്കണം എന്നു ഭഗവാനു തോന്നി.
സേതുനിര്മാണം തുടങ്ങിയപ്പോള്‍ നളന് സമുദ്രത്തില്‍ എറിഞ്ഞ കല്ലുകള്‍ മുഴുവന്‍ നദിയില്‍ മുങ്ങിപ്പോയി. തനിക്കു ലഭിച്ച വരം ഫലിക്കുന്നില്ലെന്നു കണ്ട നളന് ഉടന്‍ തന്നെ ശ്രീരാമചന്ദ്രന്റെ മുന്നിലെത്തി. തന്റെ ശ്രമം ഫലിക്കുന്നില്ലെന്നും പോംവഴി പറയണമെന്നും അഭ്യര്‍ത്ഥിച്ചു.
നളന്റെ വാക്കുകള്‍ ഒരു പുഞ്ചിരിയോടുകൂടി കേട്ടുകൊണ്ടിരുന്ന ശ്രീരാമചന്ദ്രന് പറഞ്ഞു:
“നദിയില്‍ നിക്ഷേപിക്കുന്നതിനു മുന്നോടിയായി ഓരോ കല്ലിലും ‘രാമ’ എന്നെഴുതി നിക്ഷേപിച്ചാലും. കല്ലുകള്‍ സമുദ്രത്തിലേക്കു താഴ്ന്നു പോകില്ല.”
രാമന്റെ നിര്‍ദേശം കിട്ടിയ നളന് കല്ലുകളില്‍ രാമ എന്നു കുറിക്കുകയും സമുദ്രത്തില്‍ നിക്ഷേപിക്കുകയും ചെയ്തു. കല്ലുകള്‍ താഴ്ന്നു പോകുകയോ ഒഴുകിപ്പോവുകയോ ചെയ്തില്ല.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: