പെരുമ്പളം: പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു.യാത്രാക്ലേശം രൂക്ഷമായ ദ്വീപ് നിവാസികള്‍ കാലങ്ങളായി ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. നിരന്തരമായി ഉണ്ടാകുന്ന ബോട്ടുമുടക്കവും സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തുന്നതും മൂലം പ്രദേശവാസികള്‍ കടുത്ത ദുരിതത്തിലാണ്.
കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് തകരാറായ ബോട്ടുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച ബോട്ടുകളില്‍ യാതൊരു സുരക്ഷയുമില്ലാതെ ഭീതിയോടെയാണ് നാട്ടുകാര്‍ സഞ്ചരിക്കുന്നത്. ബോട്ടുകള്‍ മുടങ്ങുമ്പോള്‍ ചെറുവള്ളങ്ങളെ ആശ്രയിച്ചാണ് പ്രദേശവാസികള്‍ യാത്രചെയ്യുന്നത്.
ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ദ്വീപിലെ സ്കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കുമടക്കം യഥാസമയത്ത് ജോലിക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയാണ്. ദ്വീപ് നിവാസികള്‍ക്ക് മറുകരയിലെത്താനായി പാലം നിര്‍മിക്കണമെന്ന് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ടീയ പാര്‍ട്ടികള്‍ പ്രചാരണ ആയുധമാക്കുന്നത് പാലം നിര്‍മ്മാണമാണ്.ഇവര്‍ നല്കുന്ന വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാകാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: