തുറവൂര്‍: വഴിപാടായി തുറവൂര്‍-തൈക്കാട്ടുശേരി റോഡില്‍ വീണ്ടും കുഴിയടക്കല്‍. മാസങ്ങളായി തകര്‍ന്നു കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡില്‍ വലിയ മെറ്റല്‍ ഇറക്കിയാണ് കുഴിയടക്കല്‍ നടത്തിയിരിക്കുന്നത്. പ്രൈമറി സ്കൂള്‍ വിദ്യാര്ത്ഥികളടക്കംആയിരക്കണക്കിന് കുട്ടികളും സഞ്ചരിക്കുന്ന റോഡിലാണ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പാറക്കല്ലുകള്‍ ഇറക്കി കുഴിയടച്ചിരിക്കുന്നത്.
ഇരുചക്രവാഹനങ്ങളും കാര്‍, ഓട്ടോറിക്ഷ തുടങ്ങിയ ചെറുവാഹനങ്ങളും കുഴികളില്‍ ഇറക്കിയിട്ടുള്ള പാറക്കല്ലുകളില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നത്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിലെ കുഴികളില്‍ മഴ ശക്തമാകുമ്പോള്‍ രൂപം കൊള്ളുന്ന കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാനാണ് കല്ലും പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇട്ട് കുഴിയടയ്ക്കുന്നത്.
നാളേറെയായി തകര്‍ന്ന് കുണ്ടും കുഴിയുമായിക്കിടന്ന റോഡില്‍ ഇത്തവണയും പാറക്കഷണങ്ങളിട്ട് കുഴിയടയ്ക്കുന്ന പതിവു പരിപാടി നടത്തി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുകയാണ് അധികൃതരെന്നാണ് വിമര്‍ശനം. കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളും വിവിധ സ്കൂളുകളിലേക്കും കോളജുകളിലേക്കുമുള്ള വിദ്യാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളുമടക്കമുള്ളവ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
ഇരുചക്ര വാഹന യാത്രികരും കാല്‍നടയാത്രക്കാര്‍ക്കും കുഴികളിലെ പാറക്കല്ലുകള്‍ അപകട ഭീഷണിയാകുകയാണ്. വര്‍ഷങ്ങളായി റോഡിന്റ പുനര്‍ നിര്മ്മാണത്തിത്തിനായി നാട്ടുകാര്മുറവിളി കൂട്ടിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നതായും ആക്ഷേപമുയരുന്നുണ്ട്.
കരാറുകാരും പൊതുമരാമത്ത് വകുപ്പിലെ ചില ഉന്നതരും തമ്മിലുള്ള വഴിവിട്ടുള്ള ബന്ധമാണ് റോഡു പുനര്‍ നിര്‍മ്മാണം വൈകിക്കുന്നതിന് പിന്നിലെന്നും ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: