സിഡ്നി: റിയൊ ഒളിംപിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുടെ സുവര്‍ണശോഭ പകര്‍ന്ന് സൈന നേവാളിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ചൈനയുടെ പന്ത്രണ്ടാം സീഡ് സണ്‍ യുവിനെ മൂന്നു ഗെയിം നീണ്ട കളിയില്‍ കീഴടക്കി സൈന, സ്കോര്‍: 11-21, 21-14, 21-19. രണ്ടു വര്‍ഷത്തിനു ശേഷം ലോക എട്ടാം നമ്പറായ ഇന്ത്യന്‍ താരം ഓസ്ട്രേലിയയില്‍ കിരീടം തിരിച്ചുപിടിച്ചു.
ഇവിടെ രണ്ടുവട്ടം ജേത്രിയാകുന്ന ആദ്യ താരമെന്ന ബഹുമതിയും ഇന്ത്യയുടെ ഈ മുന്‍നിര താരത്തിനു സ്വന്തം. ഈ സീസണിലെ ആദ്യ കിരീടമാണ് സിഡ്നി സ്പോര്‍ട്സ് സെന്ററില്‍ സൈന സ്വന്തമാക്കിയത്.
ആദ്യ ഗെയിമില്‍ തകര്‍ന്ന ശേഷം തിരിച്ചെത്തി സൈനയുടെ പടയോട്ടം. ആദ്യ ഗെയിമില്‍ 4-4 വരെ ഒപ്പംനിന്ന ശേഷം സൈന പതറി. ഇതു മുതലെടുത്ത് മുന്‍തൂക്കം സ്ഥാപിച്ച സണ്‍ ഗെയിം നേടി. രണ്ടാമത്തേതില്‍ സൈന തിരികെയെത്തി. നിരവധി നിര്‍ബന്ധിതമല്ലാത്ത പിഴവുകള്‍ വരുത്തിയെങ്കിലും സണിനു പിഴവുകള്‍ പറ്റിയതോടെ മത്സരം സൈനയുടെ വഴിയില്‍. 8-10ന് പിന്നില്‍ നിന്ന ശേഷം 14-11നു മുന്നിലെത്തിയ ഇന്ത്യന്‍ താരം ലീഡ് വിട്ടുനല്‍കാതെ ഗെയിം സ്വന്തമാക്കി.
സൈനയുടെ ഏഴാമത്തെ സൂപ്പര്‍ സീരിസ് കിരീടമാണിത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ (രണ്ടു തവണ), ഇന്തോനേഷ്യന്‍ ഓപ്പണ്‍ (രണ്ടു തവണ), സിംഗപ്പൂര്‍ ഓപ്പണ്‍, ഹോങ്കോങ് ഓപ്പണ്‍, ഇന്ത്യ ഓപ്പണ്‍ കിരീടങ്ങള്‍ ഇന്ത്യന്‍ താരത്തിന്റെ അക്കൗണ്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: